Pages

Thursday, 19 February 2015

കല്‍ക്കരിപ്പാടം ലേലം: 7 ലക്ഷം കോടിയിലേറെ ലഭിക്കുമെന്ന് ഉറപ്പായി







കല്‍ക്കരിപ്പാടം ലേലം: 7 ലക്ഷം കോടിയിലേറെ ലഭിക്കുമെന്ന് ഉറപ്പായി


ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം ലേലത്തിലൂടെ പ്രതീക്ഷിച്ച എഴ് ലക്ഷം കോടി രൂപയേക്കാള്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുമെന്ന് ഉറപ്പായി. മധ്യപ്രദേശ്, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര എന്നിങ്ങനെ ആറ് സംസ്ഥാനങ്ങളിലായി ബുധാനാഴ്ചവരെ നടന്ന 12 ബ്ലോക്കുകളുടെ ലേലത്തില്‍മാത്രം ലഭിച്ചത് 80,000 കോടി രൂപയാണ്.

മൊത്തം 204 ബ്ലോക്കുകളാണ് ലേലത്തിനുള്ളത്. കനത്ത തുകയ്ക്കാണ് കമ്പനികള്‍ പാടങ്ങള്‍ ലേലത്തില്‍പിടിക്കുന്നത്. ടണ്ണിന് 1,110 രൂപ ഖനനതുക നല്‍കിയാണ് എസ്സാര്‍ പവര്‍ ടോകിസുദ് നോര്‍ത്ത് ബ്ലോക്ക് ലേലത്തില്‍ പിടിച്ചത്. നേരത്തെ ജിവികെ പവറിന്റെ കൈവശ്യമായിരുന്ന ബ്ലോക്കില്‍നിന്ന് പ്രതിവര്‍ഷം 28 ലക്ഷം ടണ്‍ കല്‍ക്കരി ശേഖരിക്കാന്‍ കഴിയും. ജിഎംആര്‍ എനര്‍ജി, ജയ്പ്രകാശ് അസോസിയേറ്റ്‌സ്, ധരിവാള്‍ ഇന്‍ഫ്ര തുടങ്ങിയ കമ്പനികളാണ് പ്രധാനമായും ഇവിടെ ലേലത്തിനുള്ളത്.


ഛത്തീസ്ഗഢിലെ ഗരേ പാല്‍മ കോള്‍ ബ്ലോക്ക് ലേലത്തില്‍ പോയത് ടണ്ണിന് 3,110 രൂപയ്ക്കാണ്. അംബുജ സിമെന്റ്, ബാല്‍കോ, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് തുടങ്ങിയവയാണ് ലേലത്തിനുള്ളത്. ഉത്പാദനശേഷി പ്രകാരം 13,195 കോടി രൂപയാണ് സംസ്ഥാനത്തിന് ലഭിക്കുക.











from kerala news edited

via IFTTT