ന്യൂഡൽഹി: രണ്ടാമതും അധികാരത്തിലെത്തിയ മോദി കോർപ്പറേറ്റ് മേഖല ശുദ്ധീകരിക്കാൻ ശ്രമം നടത്തുന്നു. കോർപ്പറേറ്റ് ഭരണവുമായി ബന്ധപ്പെട്ട പരീക്ഷ പാസായവരെമാത്രം ഇനി സ്വതന്ത്ര ഡയറക്ടർമാരായി നിയമിച്ചാൽ മതിയെന്നാണ് തീരുമാനം. ഇന്ത്യൻ കമ്പനി നിയമം, മൂല്യങ്ങൾ, മൂലധന വിപണിയുമായി ബന്ധപ്പെട്ടകാര്യങ്ങൾ തുടങ്ങിയവയാകും പരീക്ഷയ്ക്കുള്ള വിഷയങ്ങൾ. ഓൺലൈനിലാകും പരീക്ഷ നടത്തുക. പരീക്ഷ ജയിക്കാൻ നിശ്ചിത സമയവും അനുവദിക്കും. എത്രതവണ വേണമെങ്കിലും, അതായത് ജയിക്കുന്നതുവരെ എഴുതാം. നിലവിലുള്ള പരിചയ സമ്പന്നരായ ഡയറക്ടർമാരെ പരീക്ഷയിൽനിന്ന് ഒഴിവാക്കും. എന്നാൽ സർക്കാർ തയ്യാറാക്കുന്ന ഡാറ്റബേസിൽ ഇവർ രജിസ്റ്റർ ചെയ്യേണ്ടിവരും. നിലവിലുള്ള നിയമപ്രകാരം ഇന്ത്യയിൽ ലിസ്റ്റ് ചെയ്ത കമ്പനിയിൽ മൂന്നിലൊരാൾ സ്വതന്ത്ര ഡയറക്ടറാകണമെന്നുണ്ട്. ന്യൂനപക്ഷമായ ഓഹരി ഉടമകളുടെ താൽപര്യം സംരക്ഷിക്കുകയാണ് ഇവരുടെ പ്രധാന കടമ.
from money rss http://bit.ly/2WElrYP
via
IFTTT