ന്യൂഡൽഹി: ബജറ്റ് എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ മനസ്സിലേക്ക് വരിക ഒരു പെട്ടിയും തൂക്കി പിടിച്ച് വരുന്ന ധനകാര്യ മന്ത്രിമാരുടെ ചിത്രമാണ്. ബജറ്റ് എന്ന വാക്കു തന്നെ ബൂജറ്റ് (ചെറിയ തുകൽ പെട്ടി) എന്നഫ്രഞ്ച് വാക്കിൽ നിന്ന് വന്നതാണ്. ടി.ടി.കൃഷ്ണമാചാരി ഫയൽ ബാഗുമായി വന്നതൊഴിച്ചാൽ കൊളോണിയൽ പാരമ്പര്യത്തിന്റെ സൂചകമായി സ്വതന്ത്ര ഇന്ത്യയിൽ ഇതുവരെയുള്ള മിക്ക ബജറ്റുകളും പെട്ടിയിലാക്കിയാണ് ധനകാര്യ മന്ത്രിമാർ പാർലമെന്റിൽ എത്തിച്ചിരുന്നത്. എന്നാലിത്തവണ ആ ചരിത്രം മാറ്റിയിരിക്കുകയാണ് നിർമലാ സീതാരമാൻ. ചുവന്ന തുണിയിൽ പൊതിഞ്ഞ ഒരു ഫയൽക്കെട്ടുമായിട്ടാണ് നിർമലാ സീതാരാമൻ തന്റെ ആദ്യ ബജറ്റ് അവതരത്തിനായി പാർലമെന്റിലെത്തിയത്. അശോക ചിഹ്നം പതിച്ചിട്ടുണ്ട് ഇതിന് മുകളിൽ. ഇതാണ് ഇന്ത്യൻ പാരമ്പര്യം. പാശ്ചാത്യ ചിന്തയുടെ അടിമത്തത്തിൽ നിന്ന് നമ്മൾ വേർപ്പെടുന്നതിന്റെ പ്രതീകമായിട്ടാണ് ഇതിനെ കാണുന്നത്. ഇതൊരു ബജറ്റല്ല മറിച്ചൊരു ലഡ്ജർ (കണക്കു പുസ്തകം) ആണെന്നും മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ പറഞ്ഞു. ബജറ്റ് അവതരണത്തിന് മുന്നോടിയായി സഹമന്ത്രിമാർക്കൊപ്പം രാഷ്ട്രപതിയേയും നിർമലാ സീതാരാമൻ സന്ദർശിച്ചു.നിർമലാ സീതാരാമന്റെ അച്ഛൻ നരായണൻ സീതാരാമനും അമ്മ സാവിത്രിയും ബജറ്റ് അവതരണം കാണുന്നതിനായി പാർലമെന്റിൽ എത്തിയിട്ടുണ്ട്. പ്രധാനമന്ത്രി ആയിരിക്കെ ഇന്ദിരാഗാന്ധി ബജറ്റ് അവതരിപ്പിച്ചതിന് ശേഷം ആദ്യമായി ബജറ്റ് അവതരിപ്പിക്കുന്ന വനിത എന്ന വിശേഷണം കൂടി നിർമലാസീതാരാമനുണ്ട്. Content Highlights:first budget, Nirmala Sitharaman without a briefcase
from money rss http://bit.ly/2xtzUwx
via
IFTTT