മുംബൈ: രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇൻഫോസിസ് ലാഭം പെരുപ്പിച്ച് കാണിക്കുന്നതിനായി അനിധികൃത നടപടി സ്വീകരിച്ചതായി ആരോപണമുയർന്നതിനെതുടർന്ന് കമ്പനിയുടെ ഓഹരി വില കുത്തനെ ഇടിഞ്ഞു. വിപണിയിൽ വ്യാപാരം ആരംഭിച്ചയുടനെ ഓഹരി വില 645 രൂപയിലേയ്ക്ക് താഴ്ന്നു. 767.85 രൂപയ്ക്കാണ് കഴിഞ്ഞ വ്യാപാര ദിനത്തിൽ ക്ലോസ് ചെയ്തത്. നഷ്ടം 14 ശതമാനത്തോളം. ബോർഡിനും യുഎസ് സെക്യൂരിറ്റീസ് എക്സ്ചേഞ്ച് കമ്മീഷനും അയച്ച കത്തിലാണ് കമ്പനി ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. ചെലവുകൾ കുറച്ചുകാണിച്ച് ലാഭം ഉയർത്താൻ സമ്മർദംചെലുത്തിയെന്നാണ് ആരോപണം. എന്നാൽ, ഇക്കാര്യം ഓഡിറ്റ് കമ്മറ്റിക്കു മുന്നിൽ വെച്ചിട്ടുണ്ടെന്നും കമ്പനിയുടെ നയത്തിന് അനുസൃതമായി വിഷയം കൈകാര്യം ചെയ്യുമെന്നും ഇൻഫോസിസ് അറിയിച്ചു. Infosys share prices slump
from money rss http://bit.ly/2BvDXu6
via
IFTTT