മുംബൈ: സെൻസെക്സിൽ റെക്കോഡ് നേട്ടം തുടരുന്നു. 150 പോയന്റ് നേട്ടത്തിൽ 40,656ലെത്തി സെൻസെക്സ് പുതിയ ഉയരം കുറിച്ചു. നിഫ്റ്റി 12,000ന് മുകളിലുമാണ്. മുടങ്ങിക്കിടക്കുന്ന ഭവന പദ്ധതികൾക്ക് സർക്കാർ 25,000 കോടി രൂപയുടെ പാക്കേജ് അനുവദിച്ചതാണ് വിപണിയെ സ്വാധീനിച്ചത്. ഇതേതുടർന്ന് നിഫ്റ്റി റിയാൽറ്റി സൂചിക 2.7 ശതമാനം ഉയർന്നു. ഇന്ത്യബുൾസ് റിയൽ എസ്റ്റേറ്റ് ലിമിറ്റഡ്, ശോഭ ലിമിറ്റഡ്, പ്രസ്റ്റീജ് എസ്റ്റേറ്റ്സ്, ഗോദ്റേജ് പ്രോപ്പർട്ടീസ് തുടങ്ങിയ കമ്പനികളുടെ ഓഹരികൾ രണ്ടുശതമാനത്തിലേറെ നേട്ടമുണ്ടാക്കി. ഹൗസിങ് ഫിനാൻസ് കമ്പനികളുടെ ഓഹരികളും നേട്ടത്തിലാണ്. പിഎൻബി ഹൗസിങ് ഫിനാൻസ്, എൽഐസി ഹൗസിങ് ഫിനാൻസ് എന്നീ ഓഹരികൾ യഥാക്രമം നാലും അഞ്ചും ശതമാനം നേട്ടത്തിലായി. പത്ത് വ്യാപാര ദിനങ്ങളിൽ ഒമ്പതിലും സെൻസെക്സ് നേട്ടമുണ്ടാക്കി. രണ്ടാം പാദത്തിലെ കമ്പനികളുടെ പ്രതീക്ഷിച്ചതിലും മികച്ച പ്രവർത്തനഫലങ്ങളും കോർപ്പറേറ്റ് ടാക് കുറച്ചതും വിപണിക്ക് കരുത്തായി. നിഫ്റ്റി ബാങ്ക് സൂചിക 0.54ശതമാനം നേട്ടത്തിലാണ്. എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, ആർബിഎൽ ബാങ്ക്, ഇൻഡസിന്റ് ബാങ്ക് തുടങ്ങിയവയാണ് നേട്ടത്തിൽ മുന്നിൽ. യുഎസ്-ചൈന വ്യാപാരയുദ്ധം സംബന്ധിച്ച ആശങ്കകൾക്ക് പരിഹാരമാകാത്തത് ഏഷൻ വിപണികളെ ബാധിച്ചു. Sensex hits new high again
from money rss http://bit.ly/32qj0Mc
via
IFTTT