മുംബൈ: അടുത്തതവണ നിങ്ങൾ ട്രെയിനിൽ യാത്രചെയ്യുമ്പോൾ ഭക്ഷണത്തിന് കൂടിയ നിരക്ക് നൽകേണ്ടിവരും. രാജധാനി, ശതാബ്ദി, തുരന്തോ ട്രെയിനുകളിലെ മെനുവിന്റെ വിലയാണ് കൂട്ടുന്നത്. ഇതോടൊപ്പം എല്ലാ ട്രെയിനുകളിലെയും ഊണിന്റെ നിരക്കുംകൂടും. ഐആർസിടിസിയുടെ അപേക്ഷ പ്രകാരം വില വർധനയുടെകാര്യം പരിഗണനയിലാണെന്ന് റെയിൽവെ മന്ത്രാലയം വ്യക്തിമാക്കിക്കഴിഞ്ഞു. പുതിയ നിരക്ക് പ്രകാരം രാജധാനി, ശതാബ്ദി, തുരന്തോ തീവണ്ടികളിലെ ഫസ്റ്റ് എസി കോച്ച് യാത്രക്കാർ ഒരുകപ്പ് ചായകുടിക്കാൻ 35 രൂപ നൽകേണ്ടിവരും. തുരുന്തോയിലെ സ്ലീപ്പർ ക്ലാസ് യാത്രക്കാർക്ക് 15 രൂപയായിരിക്കും നിരക്ക്. ഈ ട്രെയിനുകളിലെ സെക്കൻഡ് എസി യാത്രക്കാർ ഒരു കപ്പ് ചായയ്ക്ക് 20 രൂപയാണ് നൽകേണ്ടിവരിക. ഒന്നാംക്ലാസ് എസിയിലെ യാത്രക്കാർക്കുള്ള പ്രഭാതഭക്ഷണത്തിന് 140 രൂപയും രണ്ടാംക്ലാസ് എസിയിലേതിന് 105 രൂപയും ഈടാക്കും. ഉച്ചഭക്ഷണത്തിനാണെങ്കിൽ യഥാക്രമം 245 രൂപയും 185 രൂപയുമാണ് ഈടാക്കുക. വൈകുന്നേരത്തെ ചായയ്ക്ക് ഒന്നാം ക്ലാസ് എസിയിൽ 140 രൂപയും രണ്ടാം ക്ലാസ് എസി, മൂന്നാം ക്ലാസ് എസി എന്നിവയിൽ 90 രൂപയുമാണ് ഈ ട്രെയിനുകളിൽ ഈടാക്കുക. തുരന്തോയിലെ സ്ലീപ്പർ ക്ലാസ് യാത്രക്കാർ പ്രഭാത ഭക്ഷണത്തിന് 65 രൂപയും ഉച്ചഭക്ഷണത്തിനും അത്താഴത്തിനും 120 രൂപവീതവും വൈകീട്ടത്തെ ചായയ്ക്ക് 50 രൂപയും മുടക്കേണ്ടിവരും. മറ്റ് നിരക്കുകൾ പ്രഭാതഭക്ഷണം(സസ്യം)-40 രൂപ പ്രഭാതഭക്ഷണം(സസ്യേതരം)50 രൂപ ഉച്ചഭക്ഷണം (സസ്യം)-80 രൂപ ഉച്ചഭക്ഷണം (സസ്യേതരം-മുട്ടക്കറി ഉൾപ്പടെ)-90 രൂപ Railways to charge more for food, tea on Rajdhani, Shatabdi, Duronto trains
from money rss http://bit.ly/33NDsbq
via
IFTTT