ബെംഗളുരു: രാജ്യത്ത് ഡീസലിന്റെ ആവശ്യകതയിൽ വൻ ഇടിവ്. സർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഡീസലിന്റെ ഉപഭോഗം മൂന്നുവർഷത്തെ താഴ്ന്ന നിലയിലെത്തി. വാർഷികാടിസ്ഥാനത്തിലുള്ള ഉപഭോഗം വിലയിരുത്തുമ്പോൾ 7.4 ശതമാനമാണ് ഇടിവുണ്ടായത്. 6.51 ടൺ ആയി ഉപഭോഗം കുറഞ്ഞു. 2017 ജനുവരി മുതൽ ഉപഭോഗത്തിൽ കുറവുവന്നുതുടങ്ങിയതായി പെട്രോളിയം പ്ലാനിങ് ആന്റ് അനാലിസിസ് സെല്ലിന്റെ വെബ്സൈറ്റിൽ പറയുന്നു. ആവശ്യകത കുറഞ്ഞതോടെ രാജ്യത്തെ എണ്ണശുദ്ധീകരണശാലകൾ ഡീസൽ കയറ്റുമതി ചെയ്യാൻ നിർബന്ധിതരായിരിക്കുകയാണ്. വാഹന വില്പനയിൽ വൻ ഇടിവുണ്ടായതും കമ്പനികളേറെയും ഡീസൽ വാഹനങ്ങൾ പുറത്തിറക്കുന്നത് നിർത്തിയതും ഉപഭോഗത്തെ ബാധിച്ചു. അതേസമയം, പെട്രോളിന്റെ ആവശ്യകത കൂടുകയും ചെയ്തു. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഒക്ടബോറിൽ 8.9 ശതമാനം കൂടുതലാണ് ഉപഭോഗം. അടുത്ത ആറുമാസത്തിനുള്ളിൽ ഡീസലിന്റെ ഉപയോഗം കൂടുമെന്നാണ് വിപണിയിൽനിന്നുള്ള വിലയിരുത്തൽ. മികച്ച മൺസൂൺ ലഭിച്ചതിനാൽ വ്യവസായ-ഗതാഗത മേഖലയിൽ ഡീസിലിന്റെ ആവശ്യകത വർധിക്കുമെന്ന് രാജ്യത്തെ ഒരുപ്രമുഖ ഓയിൽ കമ്പനിയുടെ ചെയർമാൻ വ്യക്തമാക്കി. ഇന്റർനാഷണൽ എനർജി ഏജൻസിയുടെ വിലയിരുത്തൽ പ്രകാരം 2019ൽ എണ്ണ ഉപഭോഗത്തിൽ പ്രതിദിനം 1,70,000 ടണ്ണിന്റെ കുറവുണ്ടാകും. 2014 മുതൽ ഉപഭോഗം കുറഞ്ഞുവരികയാണെന്നാണ് ഏജൻസി പറയുന്നത്. Diesel demand fell the most in nearly 3 years
from money rss http://bit.ly/2rM6qui
via
IFTTT