ന്യൂഡൽഹി: റെയിൽവെയുടെ 166 വർഷത്തെ ചരിത്രത്തിലാദ്യമായി നടപ്പ് സാമ്പത്തിക വർഷത്തിൽ ഒരാൾപോലും അപകടത്തിൽ മരിച്ചില്ല. റെയിൽവെ മന്ത്രി പിയൂഷ് ഗോയലാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. രാജ്യത്തൊട്ടാകെ സുരക്ഷാ മാനദണ്ഡങ്ങൾ ശക്തിപ്പെടുത്തിയതിന്റെ ഭാഗമായാണ് റെയിൽവെയ്ക്ക് ഈ നേട്ടം. ട്രാക്കുകളുടെ ആധുനീകരണം, കോൺക്രിറ്റ് സ്ലീപ്പറുകൾ സ്ഥാപിക്കൽ തുടങ്ങിയവ പൂർണമായും നടപ്പാക്കിയതായി കഴിഞ്ഞ മാസം റെയിൽവെ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. കേടായ റെയിലുകൾ കണ്ടെത്തുന്നതിന് അൾട്രാസോണിക് സംവിധാനം(യുഎസ്എഫ്ഡി) നടപ്പാക്കിയത് ഗുണകരമായി. റെയിൽവെ ട്രാക്കുകളുടെ സുരക്ഷവർധിപ്പിക്കുന്നതും ട്രെയിനുകളുടെ പാളംതെറ്റുന്നത് ഒഴിവാക്കുന്നതിനും ഇത് സഹായിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതുസംബന്ധിച്ച് ജീവനക്കാർക്ക് പരിശീലനവും ബോധവത്കരണവും നൽകിയും ഗുണകരമായതായി റെയിൽവെ മന്ത്രാലയും പറയുന്നു. Railways had zero passenger deaths in the current financial year
from money rss http://bit.ly/2Zn2JYN
via
IFTTT