മുംബൈ: മറ്റൊരു ഭവന വായ്പ ധനകാര്യ സ്ഥാപനംകൂടി കടക്കെണി ഭീഷണിയിൽ. വ്യക്തികൾ ഉൾപ്പടെ 20,000 ഓളം പേർ നിക്ഷേപം നടത്തിയിട്ടുള്ള റിലയൻസ് ഹോം ഫിനാൻസാണ് 3,000 കോടി രൂപയുടെ ബാധ്യത വരുത്തിയിട്ടുള്ളത്. നിപ്പോൺ മ്യൂച്വൽ ഫണ്ട്, എസ്ബിഐ മ്യൂച്വൽ ഫണ്ട്, ഇന്ത്യൻ അയേൺ ആൻഡ് സ്റ്റീൽ പിഎഫ്, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്, ഇമാമി ഗ്രൂപ്പ് സ്ഥാപനമായ ഫ്രാങ്ക് റോസ്, നബാഡ്, മഹാരാഷ്ട്ര സർക്കാർ സ്ഥാപനമായ എസ്ഐസിഒഎം തുടങ്ങിയ കമ്പനികളും വ്യക്തികളുമാണ് റിലയൻസിന്റെ കടപ്പത്രത്തിൽ നിക്ഷേപിച്ചിട്ടുള്ളത്. കടപ്പത്രത്തിന് നേരത്തെ എഎ പ്ലസ് റേറ്റിങ് ഉണ്ടായിരുന്നു. പ്രമുഖ റേറ്റിങ് ഏജൻസിയായ കെയർ ആർഎച്ച്എഫ്എലിന്റെ അംഗീകാരം ഡി (കടംവീട്ടാൻ കഴിയാത്ത)വിഭാഗത്തിലേയ്ക്ക് താഴ്ത്തിയിരുന്നു. 2016 ഡിസംബറിലാണ് കമ്പനി കടപ്പത്രം പൊതുവിപണിയിലിറക്കിയത്. അടുത്ത ജനുവരിയിലാണ് ആദ്യ സീരീസിലുള്ള കടപ്പത്രങ്ങളുടെ കാലാവധി പൂർത്തിയാകുന്നത്. അതോടെ നിക്ഷേപകർക്ക് മുതലും പലിശയും കമ്പനി കൊടുത്തുതീർക്കേണ്ടതുണ്ട്. കനത്ത ബാധ്യതയെതുടർന്ന് വായ്പ നൽകുന്ന ബിസിനസ് നിർത്തുകയാണെന്ന് അനിൽ അംബാനി നേരത്തെ വ്യക്തമാക്കിയിരുന്നു. ഡിസംബറോടെ ബാധ്യതതീർത്ത് പിന്മാറാനായിരുന്നു തീരുമാനം. 20,000 Reliance Home Finance bondholders to take first hit
from money rss http://bit.ly/2YPWrQW
via
IFTTT