മുംബൈ: നടപ്പ് സാമ്പത്തിക വർഷത്തെ അഞ്ചാമത്തെ പണവായ്പ നയം പ്രഖ്യാപിച്ചു. നിരക്കുകളിൽ മാറ്റംവരുത്തേണ്ടെന്നാണ് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അധ്യക്ഷനായ സമിതിയുടെ തീരുമാനം. ഇതോടെ റിപ്പോ നിരക്ക് 5.15 ശതമാനത്തിൽ തുടരും. ആറംഗ സമിതിയിൽ എല്ലാവരും നിരക്ക് കുറയ്ക്കുന്നതിന് എതിരായാണ് വോട്ടുചെയ്തത്. നടപ്പ് സാമ്പത്തിക വർഷത്തെ വളർച്ചാ അനുമാനം 6.1ശതമാനത്തിൽനിന്ന് അഞ്ചുശതമാനമായി കുറച്ചിട്ടുമുണ്ട്. പണപ്പെരുപ്പ നിരക്കിലെ വർധനയാണ് നിരക്ക് കുറയ്ക്കാൻ ആർബിഐയ്ക്കുമുന്നിൽ തടസ്സം നിൽക്കുന്നത്. നാലു ശതമാനത്തിൽ നിർത്താൻ ലക്ഷ്യമിട്ടിരുന്ന പണപ്പെരുപ്പം 4.62 ശതമാനത്തിലേയ്ക്കാണ് ഈയിടെ ഉയർന്നത്. കലണ്ടർ വർഷത്തിൽ അഞ്ചുതവണ ആർബിഐ റിപ്പോ നിരക്ക് കുറച്ചിരുന്നു. മൊത്തം 1.35ശതമാനത്തിന്റെ കുറവാണ് ഈ വർഷം വരുത്തിയത്. സെപ്റ്റംബർ പാദത്തിൽ രാജ്യത്തെ മൊത്തം ആഭ്യന്തര ഉത്പാദനം 4.5 ശതമാനത്തിലേയ്ക്ക് താഴ്ന്നിരുന്നു. ആറര വർഷത്തെ താഴ്ന്ന നിരക്കാണിത്. RBI keeps repo rate unchanged at 5.15%
from money rss http://bit.ly/2LoUPsa
via
IFTTT