ന്യൂഡൽഹി: ടാറ്റ ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ചെയർമാനായി സൈറസ് മിസ്ത്രിയെ നിയമിക്കാൻ ദേശീയ കമ്പനി നിയമ അപ്പലേറ്റ് ട്രിബ്യൂണൽ ഉത്തരവിട്ടു. നിലവിലെ എക്സിക്യുട്ടീവ് ചെയർമാനായ എൻ. ചന്ദ്രശേഖരന്റെ നിയമനം നിയമവിരുദ്ധമാണെന്നും ട്രിബ്യൂണൽ വ്യക്തമാക്കി. ഉത്തരവിനെതിരെ ടാറ്റ ഗ്രൂപ്പ് അപ്പീൽ നൽകാൻ നാലാഴ്ച സമയം ആവശ്യപ്പെട്ടതിനാൽ നിയമനം അത്രയും സമയത്തേയ്ക്ക് നീട്ടിവെയ്ക്കാൻ അനുവദിച്ചിട്ടുണ്ട്. ട്രിബ്യൂണലിന്റെ വിധിക്കെതിരെ സുപ്രീം കോടതിയെയും സമീപിക്കുന്നതിനും ടാറ്റ ഗ്രൂപ്പിന് അവസരമുണ്ട്. 2016 ഒക്ടോബറിലാണ് ടാറ്റാ ഗ്രൂപ്പിന്റെ ചെയർമാനായിരുന്ന മിസ്ത്രിയെ പുറത്താക്കിയത്. ടാറ്റ സൺസിൽ 18.4 ശതമാനം ഓഹരി വിഹിതമാണ് മിസ്ത്രി കുടുംബത്തിനുള്ളത്. ഓഹരി വിപണി ക്ലോസ് ചെയ്യുന്നതിന് തൊട്ടുമുമ്പ് റിപ്പോർട്ട് പുറത്തുവന്നതിനെതുടർന്ന് ടാറ്റ മോട്ടോഴ്സിന്റെ ഓഹരി വില 5.25 ശതമാനം താഴ്ന്ന് 174.95 രൂപയിലെത്തി. NCLAT restores Cyrus Mistry as executive chairman of Tata Group
from money rss http://bit.ly/35zsuau
via
IFTTT