ന്യൂഡൽഹി: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് കയ്യിൽകിട്ടുന്ന ശമ്പളത്തിൽ വർധനയ്ക്ക് സാധ്യത. ജീവിക്കാരുടെ ഇപിഎഫ് വിഹിതത്തിൽ കുറവുവരുത്തുന്നതോടെയാണ് ശമ്പളം വർധിക്കുക. ഇതുസംബന്ധിച്ച നിർദേശം സർക്കാരിന്റെ പരിഗണനിയിലാണ്. നിലവിൽ 12 ശതമാനമാണ് ജീവനക്കാർ പ്രതിമാസം ഇപിഎഫിലേയ്ക്ക് അടയ്ക്കുന്നത്. ഇത് വ്യത്യസ്ത ജോലി മേഖലകളിൽ 9 ശതമാനം മുതൽ 12 ശതമാനംവരെയാക്കാനാണ് ആലോചിക്കുന്നത്. ജീവനക്കാരുടെ വിഹിതം 12 ശതമാനത്തിൽനിന്ന് കുറഞ്ഞാലും തൊഴിലുടമയുടെ വിഹിതം 12 ശതമാനംതന്നെയായിരിക്കും. തൽക്കാലം ശമ്പളം കൂടുമെങ്കിലും ദീർഘകാലത്തേയ്ക്ക് ജീവനക്കാർക്ക് ഇത് ദോഷംചെയ്യുമെന്നും അഭിപ്രായമുയർന്നിട്ടുണ്ട്. റിട്ടയർമെന്റ് നിക്ഷേപത്തിൽ കാര്യമായ കുറവുവരാൻ ഇതിടയാക്കും. നിർദേശമടങ്ങിയ സോഷ്യൽ സെക്യൂരിറ്റി കോഡ് ബിൽ 2019 ഈയാഴ്ച പാർലമെന്റിന്റെ പരിഗണനയ്ക്കുവരും. EPFO monthly contribution to be cut to spur take home salary
from money rss http://bit.ly/2DVJ8Vw
via
IFTTT