മുംബൈ: കെവൈസി രേഖകൾ ആവശ്യമാണെന്ന വ്യാജേന എസ്എംഎസ് അയച്ച് ബാങ്ക് വിവരങ്ങൾ തേടിയ സംഘം വനിതാ ഡോക്ടറിൽനിന്ന് 1,30,000 രൂപ തട്ടി. തട്ടിപ്പ് മനസിലായ ഡോക്ടർ യഥാസമയം പരാതിപ്പെട്ടപ്പോൾ പോലീസിന്റെ പെട്ടെന്നുണ്ടായ ഇടപെടലിലൂടെ 1,10,000 രൂപ തിരിച്ചെടുത്തു. മുംബൈയിലെ ഡോക്ടറായ ലോപ ചേതൻ ദേവിൽനിന്നാണ് പണംതട്ടിയത്. മൈബൈൽ ഫോണിൽ എസ്എംഎസ് വഴി കെവൈസി വിവരങ്ങൾ ആവശ്യപ്പെട്ടപ്പോൾ അത് കൈമാറിയതിനെതുടർന്നാണ് തട്ടിപ്പിനിരയായത്. വിവരങ്ങൾ കൈമാറിയതിനുപിന്നാലെ ബാങ്ക് അക്കൗണ്ടിൽനിന്ന് പണം പിൻവലിച്ചതായുള്ള വിവരം ഡോക്ടർക്ക് ലഭിച്ചു. തട്ടിപ്പ് മനസിലായ അവർ ഉടനെ ബാങ്കിനെ സമീപിച്ച് എടിഎം കാർഡ് ബ്ലോക്ക് ചെയ്തു. തുടർന്ന് പോലീസിൽ പരാതിയും നൽകി. ഇതോടെ തുടർന്നുള്ള പണം പിൻവലിക്കൽ തടഞ്ഞു. സൈബർ പോലിസിന്റെ ഇടപെടലിലൂടെ 1,10,000 രൂപയും തിരിച്ചുപിടിച്ചു. Mumbai doctor latest victim of KYC fraud
from money rss http://bit.ly/2YJdVhS
via
IFTTT