ന്യൂഡൽഹി: രാജ്യത്തെ സമ്പദ്ഘടന 2030ആകുമ്പോഴേക്കും 7 ട്രില്യൺ ഡോളർ ആയിവളരുമെന്ന് ഡോയിഷ് ബാങ്ക്. പത്തുവർഷത്തിനിടെ ജിഡിപിയിൽ 10 ശതമാനം വർധനവുണടാകുമെന്നാണ് ബാങ്കിന്റെ ഇമേജിൻ 2030 റിപ്പോർട്ടിൽ പറയുന്നത്. ഇതോടെ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്ഘടനയാകും ഇന്ത്യയുടേത്. കഴിഞ്ഞ ദശാബ്ദത്തിലെ സാമ്പത്തിക തളർച്ചയൊന്നും അടുത്ത ദശാബ്ദത്തിലുണ്ടാകില്ലെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ. ഹ്രസ്വകാലയളവിൽ രാജ്യത്തെ സമ്പദ്ഘടന വെല്ലുവിളികൾ നേരിടുമെങ്കിലും സർക്കാരിന്റെ നടപടികൾ ഭാവിയിൽ മികച്ച നേട്ടത്തിന് സഹായിക്കും. 2019 സെപ്റ്റംബറിൽ കോർപ്പറേറ്റ് നികുതി കുറച്ചത് തളർച്ചയെ ഒരുപരിധിവരെ മറികടക്കാൻ സഹായിക്കും. വിദേശ നിക്ഷേപത്തെ ആകർഷിക്കാനും സ്വകാര്യ നിക്ഷേപം വർധിപ്പിക്കാനും ഇതിലൂടെ കഴിയുമെന്നും റിപ്പോർട്ടിൽ പറയുന്നു.2019 കലണ്ടർ വർഷത്തിൽ റിപ്പോ നിരക്ക് 1.35 ശതമാനം കുറച്ചത് വളർച്ചത്വരിതഗതിയിലാക്കുമെന്നുമാണ് ബാങ്കിന്റെ വിലയിരുത്തൽ. എന്നാൽ ഇന്ത്യയുടെ ലക്ഷ്യം 2024-25 ഓടെ അഞ്ച് ട്രില്യൺ ഡോളർ ജിഡിപി കൈവരിക്കുകയെന്നതാണ്. Indian economy likely to grow to $7 trillion by 2030: Deutsche Bank
from money rss http://bit.ly/2Qmm2hT
via
IFTTT