മുംബൈ: തീവണ്ടിയിൽ ടിക്കറ്റെടുക്കാതെയാത്രചെയ്യുന്നവരുടെ എണ്ണം കൂടുന്നു. മുംബൈയിൽ ടിക്കറ്റെടുക്കാതെ യാത്രചെയ്തതിനും ലഗേജ് ബുക്ക് ചെയ്യാതെ കൊണ്ടുപോയതിനും വെസ്റ്റേൺ റെയിൽവെയിൽ ഈടാക്കിയത് 104.10 കോടി രൂപയാണ്. 2019 ഏപ്രിൽ മുതൽ ഡിസംബർവരെയുള്ള കണക്കാണിത്. ടിക്കറ്റ് എടുക്കാതെ യാത്രചെയ്തതുമായി ബന്ധപ്പെട്ട് 21.33 ലക്ഷം പേരിൽനിന്നാണ് പിഴയീടാക്കിയത്. കഴിഞ്ഞവർഷത്തെ ഇതേകാലയളവുമായി താരതമ്യംചെയ്യുമ്പോൾ 8.85ശതമാനമാണ് വർധന. ഡിസംബറിൽമാത്രം 2.13 ലക്ഷം കേസുകളിലായി 10.14 കോടി രൂപയാണ് ഈയനത്തിൽ റെയിൽവെയ്ക്ക് ലഭിച്ചത്. വിവിധ കേസുകളിലായി 1821 പേരെ വിചാരണചെയ്ത് പിഴയടപ്പിച്ചു. റെയിൽവെയുടെ അധീനതയിലുള്ള പ്രദേശത്തുനിന്ന് ഈകാലയളവിൽ 1632 യാചകരെ നീക്കിയതായും വെസ്റ്റേൺ റെയിൽവെ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ അറിയിച്ചു. Ticketless train travellers paid over ₹100 crore in fines
from money rss http://bit.ly/2G9blJL
via
IFTTT