മുംബൈ: അമേരിക്കയുടെ വ്യോമാക്രമണത്തിൽ ഇറാൻ ചാരത്തലവൻ കൊല്ലപ്പെട്ടതിനെതുടർന്നുണ്ടായ അനിശ്ചിതാവസ്ഥിയിൽ അസംസ്കൃത എണ്ണവില വർധിച്ചത് ഓഹരി വിപണിയെ ബാധിച്ചു. സെൻസെക്സ് 116 പോയന്റ് താഴ്ന്ന് 41510ലും നിഫ്റ്റി 42 പോയന്റ് നഷ്ടത്തിൽ 12239ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 828 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 733 ഓഹരികൾ നഷ്ടത്തിലുമാണ്. ബാങ്ക് ഓഹരികളാണ് പ്രധാനമായും നഷ്ടത്തിൽ എസ്ബിഐ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക്, ഇൻഡസിന്റ് ബാങ്ക് എന്നിവ 0.5ശതമാനം മുതൽ ഒരു ശതമാനംവരെ താഴ്ന്നു. എണ്ണക്കമ്പനിയായ ഒഎൻജിസിയുടെ ഓഹരിവില നാലുശതമാനത്തോളം ഉയർന്നു. ഐടി കമ്പനികളായ ടിസിഎസ്, ഇൻഫോസിസ് തുടങ്ങിയവയുടെ ഓഹരികളും നേട്ടത്തിലാണ്. സീ എന്റർടെയൻമെന്റ്, ബിപിസിഎൽ, ഐഷർ മോട്ടോഴ്സ്, ഏഷ്യൻ പെയിന്റ്സ്, കോൾ ഇന്ത്യ, ടാറ്റ മോട്ടോഴ്സ്, ഹിൻഡാൽകോ, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളും നഷ്ടത്തിലാണ്. രൂപയുടെ മൂല്യം ഡോളറിനെതിരെ ഒരുമാസത്തെ താഴ്ന്ന നിലവാരമായ 71.61ലെത്തി. sensex down 116 pts
from money rss http://bit.ly/2MQPIlf
via
IFTTT