ന്യൂഡൽഹി: ഒരുവർഷത്തിനുള്ളിൽ സബ്സിഡി നിരക്കിലുള്ള പാചകവാതക സിലിണ്ടറിന്റെ വിലയിൽ 150 രൂപവരെ വർധനവുണ്ടായേക്കാം. നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവില്ല. ജൂലായ്-ജനുവരി കാലയളവിൽ സബ്സിഡി നിരക്കിലുള്ള പാചക വാതക സിലിണ്ടറിന്റെ വിലയിൽ ശരാശരി 10 രൂപയുടെ വർധനവാണുണ്ടായത്. 2022 സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽതന്നെ ഓയിൽ സബ്സിഡി പൂർണമായി നിർത്തുന്നതിന്റെ ഭാഗമായാണ് സർക്കാർ വിലവർധിപ്പിക്കുന്നത്. അസംസ്കൃത എണ്ണവില കുറഞ്ഞതിന്റെ നേട്ടമെടുത്തുകൊണ്ട് പൊതുമേഖല എണ്ണക്കമ്പനികൾക്ക് എൽപിജി സിലിണ്ടറിന്റെ വില ചെറിയതോതിൽ വർധിപ്പിക്കാൻ സർക്കാർ അനുമതിനൽകിയതായി അറിയുന്നു. ഇതോടെ ഒരുവർഷംകൊണ്ട് ബാങ്കിലെത്തുന്ന നിങ്ങളുടെ സബ്സിഡി തുക നിൽക്കും. 2019 ജൂലായ് മുതൽ 2020 ജനുവരിവരെ സബ്സിഡി നിരക്കിലുള്ള പാചകവാതകം സിലിണ്ടറിന് 63 രൂപയാണ് വർധിപ്പിച്ചത്. നിലവിൽ പാചക വാതക സിലിണ്ടറിന്റെ വില 557 രൂപയാണ്. 157 രൂപയാണ് സബ്സിഡിയായി സർക്കാർ ബാങ്ക് അക്കൗണ്ടിലേയ്ക്ക് നൽകുന്നത്.
from money rss http://bit.ly/38NRj3E
via
IFTTT