ന്യൂഡൽഹി: രാജ്യത്തെ ആദ്യത്തെ സെമി-ഹൈസ്പീഡ് തീവണ്ടിയായ വന്ദേ ഭാരതിന് ആധുനിക രീതിയിൽ പണികഴിപ്പിച്ച 44 കോച്ചുകൾ റെയിൽവെ വാങ്ങി. താനെ അടയുന്ന വാതിലുകൾ, ലഗേജ് റാക്ക്, എൽഇഡി, മൊബൈൽ ചാർജിങ് പോയന്റ്, സിസിടിവി തുടങ്ങിയ സംവിധാനങ്ങൾ കോച്ചിലുണ്ട്. നിലവിൽ ന്യൂഡൽഹി വാരണാസി റൂട്ടിലും ഡൽഹി വൈഷ്ണോ ദേവി കാത്ര റൂട്ടിലുമാണ് വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് നടത്തുന്നത്. ഇന്ത്യയിൽ നിർമിക്കുക-പദ്ധതിപ്രകാരമാണ് കോച്ചുകൾ നിർമിച്ചത്. പ്രത്യേകതകൾ 140 സെക്കൻഡുകൊണ്ട് 160 കിലോമീറ്റർ വേഗതയാർജിക്കാൻ കോച്ചുകൾക്കാകും. വെള്ളപ്പൊക്കത്തെ അജീവിക്കാനുള്ള സംവിധാനം. യാത്രാസമയത്തിൽ 20 ശതമാനം ലാഭിക്കാം. എല്ലാ കോച്ചുകളിലുമുള്ളത് ചെയർ കാർ. കോച്ചുകളെല്ലാം ശീതീകരിച്ചതാണ്. വാതിലുകൾ താനെ അടയും. ലഗേജ് റാക്കിനൊപ്പം വായിക്കാൻ സൗകര്യത്തിന് ക്രമീകരിച്ച ലൈറ്റുകളുമുണ്ട്. മോഡുലാർ പാൻട്രി കാർ. എല്ലാ കോച്ചുകളിലും ജിപിഎസ് ആന്റിന യാത്രക്കാരുടെ സീറ്റിനുസമീപം മൊബൈൽ, ലാപ്ടോപ് ചാർജിങ് സോക്കറ്റുകൾ. എല്ലാ കോച്ചുകളിലും സിസിടിവിയും എമർജൻസി ടോക്ക് ബാക്ക് സംവിധാനവും. പൊട്ടത്തെറിയെ ചെറുക്കുന്നതാണ് കോച്ചുകൾ. മൂന്നുമണിക്കൂർവരെ ബായ്ക്ക് അപ്പ് ലഭിക്കുന്ന കനംകുറഞ്ഞ ലിഥിയം അയേൺ ഫോസ്ഫേറ്റ് ബാറ്ററിയും കോച്ചിലുണ്ട്. यात्रियों को परिवहन की उत्कृष्ट सुविधा देने को समर्पित रेलवे अब वंदे भारत एक्सप्रेस के 44 रेक खरीदेगा।#MakeInIndia के तहत बनने वाली यह रेक ऑटोमेटिक दरवाजे, कोच डिस्प्ले, लगेज रैक, LED, मोबाइल चार्जिंग प्वाइंट, CCTV जैसी आधुनिक सुविधाओं से लैस होंगी व इससे समय की बचत भी होगी। pic.twitter.com/ouAQyP7iGK — Piyush Goyal (@PiyushGoyal) January 1, 2020
from money rss http://bit.ly/35gFfWv
via
IFTTT