ന്യൂഡൽഹി: ഇറാനെതിരെയുള്ള ട്രംപിന്റെ ഭീഷണിമൂലം രാജ്യത്തെ ഓഹരി നിക്ഷേപകർക്ക് നഷ്ടമായത് മുന്നു ലക്ഷം കോടി രൂപ. ഉച്ചകഴിഞ്ഞ് 2.30ലെ കണക്കുപ്രകാരം ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത ഓഹരികളുടെ മൊത്തം മൂല്യം 154 ലക്ഷം കോടി രൂപയാണ്. വെള്ളിയാഴ്ചയിലെ ക്ലോസിങ് മൂല്യം 157 ലക്ഷം കോടി രൂപയുമായിരുന്നു. നഷ്ടം മൂന്നു ലക്ഷം കോടി രൂപ. ട്രംപിന്റെ ഭീഷണിയിൽ അഞ്ചിൽ നാല് ഓഹരികളും നഷ്ടത്തിലായി. സ്മോൾ ക്യാപ് ഓഹരികളെയാണ് തകർച്ച പ്രധാനമായും ബാധിച്ചത്. ലോകത്താകെയുള്ള എണ്ണ ഉത്പാദനത്തിൽ 50 ശതമാനത്തിലേറെയും പശ്ചിമേഷ്യയിൽനിന്നാണ്. ഒപെകിലെതന്നെ രണ്ടാമത്തെ വലിയ എണ്ണ ഉത്പാദക രാജ്യമാണ് ഇറാഖ്. ഇറാന്റെ ജനറൽ മേജറെ വധിച്ചതിനെതുടർന്ന് ലോകമാകെ ആശങ്കയിലാണ്. ഈ ആശങ്കയാണ് ഓഹരി വിപണിയിലും പ്രതിഫലിച്ചത്. സെൻസെക്സ് 800 പോയന്റിലേറെ താഴെപ്പോയി. നിഫ്റ്റിയാകട്ടെ 12,000 നിലവാരത്തിനും. ആശങ്ക നിലനിൽക്കുന്നതിനാൽ ചെലവുചുരുക്കി കമ്മികുറയ്ക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകുകയാണ് കേന്ദ്രസർക്കാർ. Investors lost 3 trillion under Trumps threat
from money rss http://bit.ly/36sAJ8T
via
IFTTT