മുംബൈ: തുടർച്ചയായി മൂന്നാമത്തെ ദിവസവും ഓഹരി സൂചികകൾ വീണു. നിഫ്റ്റ് 12,100 നിലവാരത്തിന് താഴെയെത്തി. സെൻസെക്സ് 202.05 പോയന്റ് നഷ്ടത്തിൽ 41,055.69ലും നിഫ്റ്റി 67.70 പോയന്റ് താഴ്ന്ന് 12,045.80ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 832 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1684 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 161 ഓഹരികൾക്ക് മാറ്റമില്ല. യെസ് ബാങ്ക്, കോൾ ഇന്ത്യ, ഗെയിൽ, ഒഎൻജിസി, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. ടൈറ്റൻ കമ്പനി, നെസ് ലെ, ടിസിഎസ്, ടാറ്റ സ്റ്റീൽ, വേദാന്ത തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ് ക്ലോസ് ചെയ്തത്. പൊതുമേഖ ബാങ്ക് ഓഹരികളാണ് കാര്യമായ നഷ്ടമുണ്ടാക്കിയത്. ലോഹം, ഫാർമ, അടിസ്ഥാന സൗകര്യവികസനം, ഊർജം ഓഹരികളും നഷ്ടത്തിലായിരുന്നു. ബിഎസ്ഇ മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനവും നഷ്ടമുണ്ടാക്കി. എജിആർ കുടിശ്ശിക എത്രയും വേഗം അടയ്ക്കാൻ ടെലികോം ഓപ്പറേറ്റർമാരോട് സർക്കാർ നിർദേശിച്ചതാണ് ബാങ്ക് ഓഹരികളെ ബാധിച്ചത്. Sensex down 202 pts
from money rss http://bit.ly/320qCXn
via
IFTTT