മുംബൈ: കൊറോണ വൈറസ് ലോകമാകെ വ്യാപിക്കുമ്പോൾ വമ്പൻമാർക്കും അടിതെറ്റി. രാജ്യത്തെ കോടീശ്വരന്മാരുടെ ആസ്തിയിൽനിന്ന് കോടികളാണ് നഷ്ടമായത്. രാജ്യത്തെ ഏറ്റവും സമ്പന്നനായ റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാൻ മുകേഷ് അംബാനിയ്ക്ക് നഷ്ടമായത് 500 കോടി ഡോളറാണ്. ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗളം ബിർളയുടെ ആസ്തിയിൽ 88.4 കോടി ഡോളറിന്റെയും കുറവുണ്ടായി. ഐടി രംഗത്തെ അസിം പ്രേംജിക്ക് 86.9 കോടി ഡോളറും പ്രമുഖ വ്യവസായ ഗൗതം അദാനിയ്ക്ക് 49.6 കോടി ഡോളറുമാണ് നഷ്ടമായത്. ഉദയ് കൊട്ടക്, സൺഫാർമയുടെ ദിലീപ് സാംഘ് വി തുടങ്ങിയവർക്കും നഷ്ടമായത് കോടികളാണ്. ഇവരുടെ കമ്പനികളുടെ ഓഹരിവിലകൾ വൻതോതിൽ ഇടിഞ്ഞതാണ് ആസ്തികുറയാനിടയാക്കിയത്. 15 ദിവസത്തിനിടെയാണ് പ്രമുഖരുടെ സമ്പത്തിൽ കാര്യമായ കുറവുണ്ടായത്. ഫെബ്രുവരി 12നുശേഷം 11 വ്യാപാരദിനങ്ങളിലായി 3000 പോയന്റാണ് സെൻസെക്സിന് നഷ്ടമായത്. വൈറസ് ബാധയ്ക്കുശേഷം ഓഹരി നിക്ഷേപകർക്ക് മൊത്തം നഷ്ടമായതാകട്ടെ 11.52 ലക്ഷം കോടി രൂപയാണ്. റിലയൻസ് ഗ്രൂപ്പിനെയാണ് ഓഹരി വിപണിയിലെ തകർച്ച കാര്യമായി ബാധിച്ചത്. ഫെബ്രുവരി 13നും 17നുമിടയിൽ കമ്പനിയുടെ വിപണി മൂല്യത്തിൽ 53,706.40 കോടി രൂപയുടെ കുറവുണ്ടായി. സെൻസെക്സ് 1000 പോയന്റ് താഴ്ന്നപ്പോൾ റിലയൻസിന്റെ ഓഹരിവില 2.8 ശതമാനമാണ് ഇടിഞ്ഞത്.
from money rss http://bit.ly/32KoyDn
via
IFTTT