മുംബൈ: കലണ്ടർ വർഷത്തിലെ ആദ്യത്തെയും സാമ്പത്തികവർഷത്തെ അവസാനത്തെയും പണവായ്പാനയം പ്രഖ്യാപിച്ചു. പ്രതീക്ഷിച്ചിരുന്നതുപോലെ നിരക്കുകളിൽ മാറ്റംവരുത്തിയില്ല. റിപ്പോനിരക്ക് 5.15 ശതമാനത്തിൽ നിലനിർത്തി. ധനക്കമ്മിയും പണപ്പെരുപ്പവും ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ പലിശനിരക്കുകൾ മാറ്റമില്ലാതെ നിലനിർത്താനാണ് യോഗം തീരുമാനിച്ചത്.നിലവിലുള്ള നിരക്കിൽ മാറ്റംവരുത്തേണ്ടെന്നകാര്യത്തിൽ സമിതിയിലെ ആറംഗങ്ങളും അനുകൂലിച്ചു. ഡിസംബറിൽ രാജ്യത്തെ പണപ്പെരുപ്പം അഞ്ചുവർഷത്തിനിടയിലെ ഉയർന്ന നിലവാരമായ 7.35 ശതമാനത്തിൽ എത്തിയിരുന്നു. പണപ്പെരുപ്പം നാലു ശതമാനത്തിൽ നിലനിർത്താനാകുമെന്നായിരുന്നു ആർ.ബി.ഐ.യുടെ പ്രതീക്ഷ. ഇതേത്തുടർന്ന് ഡിസംബറിലും അടിസ്ഥാന നിരക്കുകളിൽ മാറ്റം വരുത്തിയിരുന്നില്ല. ആർ.ബി.ഐ.യുടെ പണവായ്പാനയ സമിതി തുടർച്ചയായി അഞ്ചുവട്ടം പലിശനിരക്കുകൾ കുറച്ചശേഷമാണ് ഡിസംബറിൽ നിരക്ക് ഡിസംബറിൽ നിലനിർത്തിയത്. ഈ സാമ്പത്തികവർഷം ഇതുവരെ അടിസ്ഥാന നിരക്കിൽ ആകെ 1.35 ശതമാനം കുറവുവരുത്തിയിട്ടുണ്ട്.ബാങ്കുകൾക്ക് ആർ.ബി.ഐ. നൽകുന്ന വായ്പയുടെ പലിശയാണ് റിപ്പോ.
from money rss http://bit.ly/2SoMvuW
via
IFTTT