തിരുവനന്തപുരം: കൊച്ചിയിൽ പരിസ്ഥിതി സൗഹൃദവും സംയോജിതവുമായ നഗര ഗതാഗത സംവിധാനം നടപ്പാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തിൽ പ്രധാന മേൽപ്പാലങ്ങളും റോഡുകളും ചേർത്ത് കൊച്ചിയുടെ സമഗ്ര വികസനത്തിനായി 6000 കോടി രൂപയാണ് സർക്കാർ വകയിരുത്തിയിരിക്കുന്നത്. കൊച്ചി മെട്രോ പേട്ടയിൽ നിന്ന് തൃപ്പൂണിത്തുറയിലേക്കും ജവഹർ ലാൽ നെഹ്റു സ്റ്റേഡിയത്തിൽ നിന്ന കാക്കനാട് ഇൻഫോ പാർക്കിലേക്കുമുള്ള പുതിയ ലൈനുകൾക്ക് 3025 കോടി രൂപ ചെലവു വരും. 16 റൂട്ടുകളിലായി 76 കിലോമീറ്റർ ജലപാതയും 38 ജെട്ടികളുമുള്ള ഇൻഗ്രേറ്റഡ് വാട്ടർ ട്രാൻസ്പോർട്ട് 682 കോടി രൂപ ചെലവു വരും. വാട്ടർ ട്രാൻസ്പോർട്ട് വകുപ്പിന് സോളാർ ബോട്ടുകൾ, ഹരിത വാഹനങ്ങൾ, ഇ ഓട്ടോയ്ക്ക് സബിസിഡി, ഇലക്ട്രിക് ഫീ ഇൻട്രി ട്രാൻസ്പോർട്ട് ബസുകൾ, കെ.എസ്.ഇ.ബി ചാർജിങ്ങ് സ്റ്റേഷനുകൾ. എല്ലാ ബസ് ഓപ്പറേറ്റർമാരെയും ഒരു ക്ലസ്റ്ററാക്കി ഈ ടിക്കറ്റിങ്ങ്, മൊബൈൽ ആപ്പ്, സിസിടിവി, പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം തുടങ്ങി സ്മാർട്ട് സേവനങ്ങൾ നടപ്പാക്കും. മെട്രോ വാട്ടർ ട്രാൻസ്പോർട്ട് ബസ്, ഇവയ്ക്കെല്ലാം ഏകീകൃത ടിക്കറ്റ് കാർഡ് കൊണ്ടുവരും. പരമാവധി വാഹനേതര യാത്രാസൗകര്യങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഉണ്ടാക്കും. സുരക്ഷിത നടപ്പാതകൾ, സൈക്കിൾ ട്രാക്ക്, റോഡ് സേഫ്റ്റി മെട്രോ റെയിൽ, വാട്ടർ ട്രാൻസ്പോർട്ട് കണക്ടീവിറ്റി തുടങ്ങിയവക്കായുള്ള കൊച്ചി മെട്രോ സോൺ പ്രൊജക്ട്റ്റ്, ഇതിന് 2039 കോടി രൂപ അനുവദിച്ചു. ഇതിനെല്ലാം മേൽനോട്ടം വഹിക്കുന്നതിന് കൊച്ചി മെട്രോ പൊളിറ്റിക്കൽ ട്രാൻപോർട്ട് അതോറിറ്റിക്ക് രണ്ടരകോടി രൂപ വകയിരുത്തി Content Highlights: Kerala Budget 2020
from money rss http://bit.ly/2H2DlPv
via
IFTTT