മുംബൈ: ബജറ്റിൽ ഇറക്കുമതി തീരുവ വർധിപ്പിച്ചതിനാൽ സ്മാർട്ട്ഫോണുകളുടെ വിലയിൽ 2 മുതൽ 7 ശതമാനംവരെ വർധനവുണ്ടാകും. പൂർണമായും നിർമിച്ച മൊബൈൽ ഫോണുകളുടെ ഇറക്കുമതി രാജ്യത്ത് കുറവാണെങ്കിലും തീരുവ വർധിപ്പിച്ചത് വിലവർധനയ്ക്ക് ഇടയാക്കുമെന്ന് ഈരംഗത്തുള്ളവർ പറയുന്നു. ഇറക്കുമതി ചെയ്ത് ഭാഗങ്ങൾ കൂട്ടിയോജിപ്പിച്ചാണ് രാജ്യത്ത് മൊബൈൽ ഫോണുകൾ നിർമിക്കുന്നത് അതുകൊണ്ടുതന്നെയാണ് വിലവർധന പ്രതീക്ഷിക്കുന്നത്. മദർബോർഡ്, പ്രിന്റഡ് സർക്യൂട്ട് ബോർഡ് എന്നിവയുടെ ഇറക്കുമതി തീരുവ 15 ശതമാനത്തിൽനിന്ന് 20ശതമാനമായാണ് ഉയർത്തിയത്. മൊബൈൽ ഫോൺ നിർമിക്കാനുപയോഗിക്കുന്ന മറ്റ് ഭാഗങ്ങളുടെ തീരുവയിലും സമാനമായ വർധനവുണ്ട്. നിലവിൽ ആഭ്യന്തര വിപണിയിൽ വിൽക്കുന്ന മൊബൈൽ ഫോണുകളിൽ 97 ശതമാനവും രാജ്യത്തുതന്നെ നിർമിക്കുന്നതാണ്. 40,000 മുകളിൽ വിലയുള്ള ചില ഫോണുകൾമാത്രമാണ് ഇറക്കുമതി ചെയ്യുന്നത്. ആപ്പിളിന്റെ ചില ഫോണുകൾ രാജ്യത്ത് നിർമിക്കുന്നുണ്ടെങ്കിലും ജനപ്രിയ മോഡലുകളിൽ പലതും ഇറക്കുമതിചെയ്യുകയാണ്. Mobile handset prices may rise
from money rss http://bit.ly/3bmm0iC
via
IFTTT