തിരുവനന്തപുരം:വൈദ്യുതി അപടകങ്ങൾ കുറക്കാൻ ബജറ്റിൽഇ-സേഫ് പദ്ധതി പ്രഖ്യാപിച്ച ധനമന്ത്രി സിഎഫ്എൽ ബൾബുകൾ നിരോധിക്കുമെന്നും പറഞ്ഞു.2020 നവംബറിൽ സിഎഫ്എൽ -ഫിലമെന്റ് ബൾബുകൾ പൂർണമായി നിരോധിക്കുമെന്നാണ് മന്ത്രി പ്രഖ്യാപിച്ചത്. രണ്ടരക്കോടി എൽഇഡി ബൾബുകൾ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. തെരുവുവിളക്കുകളും സർക്കാർ സ്ഥാപനങ്ങളിലെ ബൾബുകളും സമ്പൂർണമായി എൽഇഡി ആയി മാറും. 500 മെഗാവാട്ട് വൈദ്യുതി അധികമായി ഉത്പാദിപ്പിക്കും. ട്രാൻസ്മിഷൻ ലൈനുകൾ പണിയുന്നത് വഴികേരളത്തിൽവൈദ്യുതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരമാകും. കൊച്ചി- ഇടമൺ ഇടനാഴിയിലൂടെ കൊണ്ടുവരാൻ കഴിയുന്ന വൈദ്യുതി 200 മെഗാവാട്ട് സ്ഥാപിതശേഷി വൈദ്യുതിക്ക് തുല്യമാണ്. പതിനായിരം കോടി രൂപയുടെ മറ്റൊരു പദ്ധതി ആരംഭിച്ചിട്ടുണ്ട്. 2000 മെഗാവാട്ട് സ്ഥാപിത ശേഷി വൈദ്യുതിക്ക് തുല്യമായ വൈദ്യുതി പുറത്തുനിന്ന് കൊണ്ടുവരാനും 2040 വരെയുള്ള വൈദ്യുതി ആവശ്യങ്ങൾ തൃപ്തിപ്പെടുത്താനും ഇതുവഴി സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ വോൾട്ടേജ് ക്ഷാമവും പവർകട്ടും പഴങ്കഥയാകും. വിതരണ തടസ്സങ്ങളാണ് ഇനി പരിഹരിക്കാനുള്ളത്. 11 കെവിയിൽ നിന്ന് ട്രാൻഫോർമറുകളിലേക്ക് രണ്ടുലൈനുകൾ ഉറപ്പുവരുത്തി ഈ തടസ്സം ഒഴിവാക്കുന്നതിന് വേണ്ടിയുള്ള 4000 കോടി രൂപയുടെ ദ്യുതി 2020 എന്ന വിതരണ നവീകരണ പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. Content Highlights:CFL bulbs will be banned
from money rss http://bit.ly/2uhb0Cw
via
IFTTT