മുംബൈ: കൊറോണ വൈറസ് ഭീതിയിൽ ഓഹരി വിപണിയിൽ തകർച്ച തുടരുന്നു. സെൻസെക്സ് 2713 പോയന്റ് ഇടിഞ്ഞ് 31390.07 പോയന്റിലും നിഫ്റ്റി 757 പോയന്റ് ഇടിഞ്ഞ് 9197.40 പോയന്റിലും വ്യാപാരം അവസാനിപ്പിച്ചു. 1987 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലാണ്. 152 ഓഹരികളിൽ മാറ്റമില്ലാതെ തുടരുന്നുണ്ട്. കനത്ത വിൽപ്പന സമ്മർദത്തെ തുടർന്ന് വിദേശ നിക്ഷേപകർ കൂട്ടതോടെ ഇന്ത്യൻ വിപണിയിൽ നിന്ന് പിന്മാറിയതാണ് തകർച്ചയുടെ ആക്കം കൂട്ടിയത്. വിപണിയിലെ ഇടിവിനെ തുടർന്ന് മാർച്ച് മാസത്തിൽ ഇതുവരെ 37,976 കോടി രൂപയുടെ ഓഹരികളാണ് വിറ്റൊഴിഞ്ഞത്. യെസ് ബാങ്കിന്റെ ഓഹരിയിൽ മാത്രമാണ് ഇന്ന് നേരിയ നേട്ടമുണ്ടായിട്ടുള്ളത്. അതേസമയം, ഇൻഡസിൻഡ് ബാങ്ക്, ജെഎസ്ഡബ്ല്യു സ്റ്റീൽ, ടാറ്റ സ്റ്റീൽ, വേദാന്ത, എച്ച്ഡിഎഫ്സി എന്നിവയുടെ ഓഹരികൾ കനത്ത തകർച്ചയാണ് നേരിട്ടത്. ബാങ്ക് നിരക്ക് ആർബിഐ കുറച്ചേക്കുമെന്ന സൂചനകൾ വന്നതോടെ ഉച്ചയ്ക്ക് ശേഷം വലിയ തകർച്ചയുണ്ടായത്. ആർബിഐ തീരുമാനം നാല് മണിക്ക് ശേഷം പുറത്തുവരും. ഇതും കൊറോണയുടെ വ്യാപ്തിയുമാകും ഈ ആഴ്ച വിപണിയുടെ ഗതി നിയന്ത്രിക്കുക
from money rss http://bit.ly/3aWMRAE
via
IFTTT