ലോകാരോഗ്യ സംഘടന കോവിഡ് 19 ബാധയെ മഹാമാരിയായി പ്രഖ്യാപിച്ചതിനെതുടർന്ന് സെൻസെക്സ് ഇടിഞ്ഞത് 3100 പോയന്റ്. നിഫ്റ്റിയാകട്ടെ 1000 പോയന്റോളവും താഴേയ്ക്ക് പതിച്ചു. ഇതോടെ രാജ്യത്തെ നിക്ഷേപകർക്ക് ഒരുദിവസംകൊണ്ട് നഷ്ടമായത് 11 ലക്ഷം കോടിയിലേറെ രൂപയാണ്. എല്ലാ സെക്ടറൽ സൂചികകളും 52 ആഴ്ചയിലെ താഴ്ന്ന നിലവാരത്തിലാണ്. അടുത്തകാലത്ത് ഇതാദ്യമയാണ് സെൻസെക്സ് ഒരുദിവസം 3,100 പോയന്റ് മൂക്കുകുത്തിവീഴുന്നത്. 100 ലേറെ രാജ്യങ്ങളിലേയ്ക്ക് കൊറോണ പടർന്നത് ആഗോള തലത്തിൽ വിപണികളെ പിടിച്ചുകുലുക്കി. 2017 ജൂലായ്ക്കുശേഷം നിഫ്റ്റി സപ്പോർട്ട് നിലവാരമായ 10,000ത്തിൽനിന്ന് വഴുതി 9,600ലേയ്ക്കെത്തുന്നത് ആദ്യമായാണ്. ആഗോള വിപണികളെല്ലാം തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണ്. യുഎസ് സൂചികകൾ ആറുശതമാനം താഴ്ന്നാണ് കഴിഞ്ഞ ദിവസം ക്ലോസ് ചെയ്തത്. ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടമാണ് രാജ്യത്തെ സൂചികകൾ നേരിടുന്നത്. 2008 ആവർത്തിക്കുമോയെന്നാണ് നിക്ഷേപകർ ആശങ്കപ്പെടുന്നത്.
from money rss http://bit.ly/33afMhS
via
IFTTT