ന്യൂഡൽഹി: കോവിഡ് മൂലം രാജ്യമൊട്ടാകെ അടച്ചിട്ട സാഹചര്യത്തിൽ എംപ്ലോയീസ് പ്രൊവിഡന്റ് നിയമങ്ങൾ ലഘൂകരിക്കാൻ തീരുമാനിച്ചതായി ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. പ്രത്യേക സാഹചര്യം പരിഗണിച്ച് ഇപിഎഫ് വരിക്കാർക്ക് ബാലൻസ് തുകയുടെ 75 ശതമാം പിൻവലിക്കാം. 75 ശതമാനംതുകയോ മൂന്നുമാസത്തെ വേതനമോ ഏതാണ് കുറവ് അതായിരിക്കും അനുവദിക്കുക. തിരിച്ചടയ്ക്കാത്ത തുകയായിട്ടായിരിക്കും ഇത് നൽകുകയെന്ന് നിർമല സീതാരമൻ വ്യക്തമാക്കി. 4.8 കോടി ഇപിഎഫ് അംഗങ്ങൾക്ക് ഇതിന്റെ ഗുണം ലഭിക്കും. അടുത്ത മൂന്നുമാസത്തേയ്ക്ക് തൊഴിലാളിയുടെയും തൊഴിലുടമയുടെയും വിഹിതമായ 24 ശതമാനം തുക സർക്കാർ അടയ്ക്കും. 100 പേരിൽതാഴെ ജീവനക്കാരുള്ള കമ്പനികൾക്കാണിത് ബാധകം. 15,000 രൂപയിൽതാഴെ ശമ്പളം ലഭിക്കുന്നവരുമാകണം തൊഴിലാളികളെന്നും അവർ പറഞ്ഞു.
from money rss https://bit.ly/3dtzav6
via
IFTTT