ന്യൂഡൽഹി: ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില കുത്തനെ ഇടിഞ്ഞതിനെതുടർന്ന് ആഭ്യന്തര വിപണിയിലും പെട്രോൾ, ഡീസൽ വില നേരിയതോതിൽ കുറഞ്ഞു. ഡീസൽ ലിറ്ററിന് 30 പൈസയും പെട്രോളിന് 25 പൈസയുമാണ് ചൊവാഴ്ച കുറച്ചത്. ഇതുപ്രകാരം ഡൽഹിയിൽ പെട്രോളിന് 70.29 രൂപയായി. ഡീസലിനാകട്ടെ 63.01 രൂപയും. കേരളത്തിലെ വില പെട്രോൾ തിരുവനന്തപുരം-74 രൂപ കൊച്ചി-72.42 രൂപ കോഴിക്കോട്-72.71 രൂപ ഡീസൽ തിരുവനന്തപുരം-68.19 രൂപ കൊച്ചി-66.71 രൂപ കോഴിക്കോട്-67.01 രൂപ പെട്രോൾ വില: അറിയേണ്ട 5 കാര്യങ്ങൾ 2020 തുടക്കംമുതൽഇതുവരെ 5 രൂപയാണ് വില കുറഞ്ഞത്. പെട്രോളിന്റെയും ഡീസലിന്റെയും വില ഒമ്പതുമാസത്തെ താഴ്ന്ന നിലവാരത്തിലാണിപ്പോൾ. ഇന്നലെയുണ്ടായ കനത്ത വിലയിടിവ് ഇന്നത്തെ റീട്ടെയിൽ വിലയിൽ പ്രതിഫലിക്കില്ല. അന്താരാഷ്ട്ര വിപണിയിലെ 15 ദിവസത്തെ വിലയുടെ ശരാശരിയെടുത്താണ് രാജ്യത്ത എണ്ണ വിപണന കമ്പനികൾ റീട്ടെയിൽ വില നിശ്ചയിക്കുന്നത്. 30 ശതമാനത്തോളം വിലയിടിവാണ് അന്താരാഷ്ട്ര വിപണിയിൽ ഇന്നലെയുണ്ടായത്. എന്നാൽ ആറുശതമാനത്തോളം ഇന്ന് തിരിച്ചുകയറി. ബ്രന്റ് ക്രൂഡ് വില 6.9 ശതമാനമുയർന്ന് (2.36 ഡോളർ) ബാരലിന് 36.72 ഡോളറായി. വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് വില 6 ശതമാന(1.87 ഡോളർ)മുയർന്ന് 33 ഡോളറുമായി. വിലയിടിവിന് അനുസൃതമായി ഇന്ധനവില കുറയ്ക്കാത്തതിൽ പ്രതിഷേധവുമായി പ്രതിപക്ഷം. അസംസ്കൃത എണ്ണവില എക്കാലത്തെയും താഴ്ന്ന നിലവാരത്തിലെത്തിയിട്ടും പെട്രോൾ ലിറ്ററിന് 74 രൂപയും ഡീസൽ ലിറ്ററിന് 64 രൂപയും ഈടാക്കുന്നത് അന്യായമാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് കുറ്റപ്പെടുത്തി.
from money rss http://bit.ly/2Q09mNd
via
IFTTT