ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില കുറയുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കർ എക്സൈസ് തീരുവ വീണ്ടും ഉയർത്തിയേക്കും. അസംസ്കൃത എണ്ണവില വീണ്ടും കുറയുമ്പോൾ പെട്രോൾ, ഡീസൽ വില ലിറ്ററിന് 10 മുതൽ 12 രൂപവരെ കുറയാനുള്ള സാധ്യതയുണ്ട്. എന്നാൽ വിലകുറയ്ക്കാതെ തീരുവ ഉയർത്താനാണ് സർക്കാർ ആലോചിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച പെട്രോളിനും ഡീസലിനും മൂന്നുരൂപ തീരുവ വർധിപ്പിച്ചിരുന്നു. ഇതിലൂടെ 45,000 കോടി രൂപയുടെ അധികവരുമാനമാണ് സർക്കാരിന് ലഭിക്കുക. വർധിച്ചുവരുന്ന ധനകമ്മി നിയന്ത്രണവിധേയമാക്കുന്നതിനും കൊറോണമുലമുള്ള ആധികചെലവിന് പണംകണ്ടെത്തുന്നതിനുമാകും ഇതെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു. നിലവിലെ നികുതി വരുമാന സാധ്യതകൾ അടിസ്ഥാനമാക്കിയാൽ 3.8ശതമാനം ധനക്കമ്മിയിൽ തുടരണമെങ്കിൽ നടപ്പ് സാമ്പത്തിക വർഷത്തിൽ 1.2 ലക്ഷംകോടി രൂപ അധികമായി കണ്ടെത്തേണ്ടിവരും. കോവിഡ്-19 രാജ്യത്തെ ആഭ്യന്തര മൊത്ത ഉത്പാദനത്തെ കാര്യമായിതന്നെ ബാധിക്കും. ഹോട്ടൽ, ഗതാഗതം, കമ്യൂണിക്കേഷൻ-സർവീസ് സെഗ്മെന്റ്, കച്ചവടം എന്നിവയെയായിരിക്കും പ്രധാനമായും പിടിച്ചുകുലുക്കുക. ഇതിന് ധനക്കമ്മിയിൽ ആഘാതമുണ്ടാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. Petrol, diesel prices: Excise duty may be hiked once again
from money rss http://bit.ly/2QrdKoo
via
IFTTT