മുംബൈ: ഓഹരി വിപണിയിൽ ഏഴാം ദിവസവും രക്തച്ചൊരിച്ചിൽ. സെൻസെക്സ് ഒരുവേള 800ലേറെ പോയന്റ് കുതിച്ചെങ്കിലും ഒടുവിൽ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ഏറ്റവും ഉയർന്ന നിലവാരത്തിൽനിന്നുണ്ടായ നഷ്ടം 939 പോയന്റ്. 153.27 പോയന്റ് നഷ്ടത്തിലാണ് സെൻസെക്സ് ക്ലോസ് ചെയ്തത്. നിഫ്റ്റിയാകട്ടെ 69 പോയന്റ് താഴ്ന്ന് 11132.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 944 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1469 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 153 ഓഹരികൾക്ക് മാറ്റമില്ല. രാജ്യത്ത് പുതിയാതി രണ്ടുപേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതാണ് വിപണിയെ പിടിച്ചുകുലുക്കിയത്. ഡെൽഹിയിലും തെലുങ്കാനയിലുമാണ് ഓരോരുത്തർക്ക് കൊറോണ ബാധിച്ചത്. ഉച്ചക്കുശേഷം ഇതുസംബന്ധിച്ച വാർത്ത് പുറത്തുവന്നതോടെയാണ് വിപണി നഷ്ടത്തിലായത്. യെസ് ബാങ്ക്, എസ്ബിഐ, ടാറ്റ സ്റ്റീൽ, ഗെയിൽ, ഹിൻഡാൽകോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. എച്ച്സിഎൽ ടെക്, ഐഷർ മോട്ടോഴ്സ്, നെസ് ലെ, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. ഐടി ഒഴികെയുള്ള ഓഹരികൾ നഷ്ടത്തിലായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ 0.7 ശതമാനംവരെ നഷ്ടത്തിലായി.
from money rss http://bit.ly/38ctJgo
via
IFTTT