മുംബൈ: കോവിഡ് ഭീതിക്കിടയിലും തുടർച്ചയായി മൂന്നാമത്തെ ദിവസവും ഓഹരി സൂചികകൾ മികച്ച നേട്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 8,600ന് മുകളിലെത്തി. സെൻസെക്സ് 1,410.99 പോയന്റ്(4.94%)ഉയർന്ന് 29946.77ലും നിഫ്റ്റി 323.60 പോയന്റ്(3.89%) നേട്ടത്തിൽ 8641.45ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1483 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 766 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 164 ഓഹരികൾക്ക് മാറ്റമില്ല. ഇൻഡസിന്റ് ബാങ്ക്, എൽആൻഡ്ടി, ബജാജ് ഫിനാൻസ്, ബജാജ് ഓട്ടോ, ഹീറോ മോട്ടോർകോർപ് തുടങ്ങിയ കമ്പനികളുടെ ഓഹരികളാണ് മികച്ചനേട്ടമുണ്ടാക്കിയത്. യെസ് ബാങ്ക്, ഗെയിൽ, സൺ ഫാർമ, മാരുതി സുസുകി, അദാനി പോർട്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. എല്ലാ വിഭഗം സൂചികകളും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ് ക്യാപ്, സ്മോൾ ക്യോപ് സൂചികകൾ മൂന്നുശതമാനത്തോളം ഉയർന്നു. ബാങ്ക് നിഫ്റ്റി 6.13ശതമാനവും ഐടി 2.47 ശതമാനവും ഓട്ടോ 2.53ശതമാനവും എഫ്എംസിജി 5.88ശതമാനവും ഹെൽത്ത്കെയർ 1.55 ശതമാനവും നേട്ടമുണ്ടാക്കി. ധനമന്ത്രി നിർമല സീതാരാമൻ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുമെന്ന സൂചന ലഭിച്ചതോടെ രാവിലെതന്നെ സൂചികകൾ മികച്ച നേട്ടത്തിലായിരുന്നു. എന്നാൽ ഉച്ചയോടെ പ്രഖ്യാപനംവന്നപ്പോൾ സെൻസെക്സ് 500 പോയന്റ് നിലവാരത്തിലേയ്ക്ക് താഴ്ന്നു. സാധാരണക്കാർക്കും മധ്യവർഗക്കാർക്കുമുള്ള പ്രത്യേക പാക്കേജാണ് ധനമന്ത്രി പ്രഖ്യാപിച്ചതെങ്കിലും രണ്ടുദിവസമായി തുടരുന്ന നിക്ഷേപകരുടെ ആത്മവിശ്വാസമാണ് വിപണിയെ തുണച്ചത്. കോർപ്പറേറ്റുകൾക്കും ചെറുകിട സംരംഭകർക്കും സ്റ്റാർട്ടപ്പുകൾക്കുമുള്ള പാക്കേജുകൾ വൈകാതെ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയും വിപണിയിൽ നിലനിൽക്കുന്നുണ്ട്.
from money rss https://bit.ly/2vPa4Ww
via
IFTTT