ഓഹരി അധിഷ്ഠിത ഫണ്ടിലേയ്ക്ക് മാർച്ച് മാസത്തിലെത്തിയത് ഒരുവർഷത്തിനിടയിലെ ഏറ്റവുംകൂടിയ തുക. അതേസമയം, വിപണിയുടെ ചാഞ്ചാട്ടത്തനിടയിൽ റെക്കോഡ് തുക പിൻവലിക്കുകയും ചെയ്തു. ഓഹരി അധിഷ്ഠിത ഫണ്ടുകളിലേയ്ക്ക് മാർച്ചിൽ എത്തിയത്11,485 കോടി രൂപയാണ്. വിവിധ കാറ്റഗറികളിലെ ഫണ്ടുകളിൽനിന്നായി 2.13 ലക്ഷം കോടി രൂപയാണ് നിക്ഷേപകർ പിൻവലിച്ചത്. ലിക്വിഡ്, മണിമാർക്കറ്റ് വിഭാഗങ്ങളിലെ ഫണ്ടുകളിൽനിന്നാണ് ഏറ്റവുംകൂടുതൽ പണം പുറത്തേയ്ക്കൊഴുകിയത്. ഫെബ്രുവരിയിൽ 1,985 കോടി രൂപയാണ് നിക്ഷേപകർ പിൻവലിച്ചത്. വൻതോതിൽ നിക്ഷേപം പിൻവലിച്ചതോടെ മ്യൂച്വൽ ഫണ്ടുകൾ കൈകാര്യം ചെയ്യുന്ന മൊത്തംതുക 22.26 ലക്ഷം കോടിയായി കുറഞ്ഞു. ഫെബ്രുവരി അവസാനം ഇത് 27.23 ലക്ഷം കോടി രൂപയായിരുന്നു.
from money rss https://bit.ly/2RvfE8e
via
IFTTT