ന്യൂഡൽഹി: ഒരിടവേളയ്ക്കുശേഷംഏപ്രിൽമാസത്തെ ആദ്യ ആഴ്ചയിൽ ജൻധൻ അക്കൗണ്ടുകളിൽ കോടികളുടെ നിക്ഷേപമെത്തി. ഏപ്രിൽ എട്ടിന് അവസാനിച്ച ആഴ്ചയിലെ കണക്കുപ്രകാരം 1.28 ലക്ഷം കോടി രൂപയാണ് ജൻധൻ അക്കൗണ്ടുകളിലെ മൊത്തം നിക്ഷേപം. കൃത്യമായി പറഞ്ഞാൽ 38.12 കോടി ജൻധൻ അക്കൗണ്ടുകളിലായി 1,27,748.43 കോടിരൂപയുടെ നിക്ഷേപമാണ് ഏപ്രിൽ എട്ടിലെ കണക്കുപ്രകാരം ഉണ്ടായിരുന്നത്.മാർച്ച് നാലിലെ കണക്കുപ്രകാരം 1.18 ലക്ഷം കോടി രൂപയായിരുന്ന ഈ അക്കൗണ്ടുകളിലുണ്ടായിരുന്ന മൊത്തം തുക. അടുത്തകാലത്തൊന്നും ജൻധൻ അക്കൗണ്ടുകളിൽ ഇത്രയും തുക എത്തിയിട്ടില്ലന്ന് ബാങ്കിങ് മേഖലിയിൽനിന്നുള്ളവർ പറയുന്നു.അടച്ചിടൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചതിനെതുടർന്നാണ് സർക്കാർ ജൻധൻ അക്കൗണ്ടിലേയ്ക്ക് പണം നൽകിയത്. പ്രധാൻമനന്ത്രി ഗരീബ് കല്യാൺ പാക്കേജുപ്രകാരം കഴിഞ്ഞമാസം 9,930 കോടി രൂപയാണ് വനിതകളുടെ 19.86 കോടി ജൻധൻ അക്കൗണ്ടുകളിലെത്തിയത്. ഈ പണംപിൻവലിക്കാൻ ജനങ്ങൾ വൻതോതിലാണ് ബാങ്കുകളുടെ ശാഖകളിലെത്തിയത്. പണമെടുത്തില്ലെങ്കിൽ നിക്ഷേപിച്ചതുക സർക്കാർ പിൻവലിക്കുമെന്ന് അഭ്യൂഹം പരന്നതായിരുന്നു കാരണം.മെയിലും ജൂണിലും 500 രൂപവീതം വനിതകളുടെ ജൻധൻ അക്കൗണ്ടിൽ സർക്കാർ നിക്ഷേപിക്കും.
from money rss https://bit.ly/34YVHMs
via
IFTTT