കോവിഡ് വ്യാപനത്തെതുടർന്ന് രാജ്യം സ്തംഭനാവസ്ഥയിലേയ്ക്ക് നീങ്ങിയ സാഹചര്യത്തിൽ 15 ദിവസംകൊണ്ട് ജനങ്ങൾ ബാങ്കിൽനിന്ന് പിൻവലിച്ചത് 53,000 കോടി രൂപ. മാർച്ച് 13വരെയുള്ള 15 ദിവസംകൊണ്ടാണ് ഇത്രയും തുക പിൻവലിച്ചത്. 16 മാസത്തിനിടയിൽ ബാങ്കുകളിൽനിന്ന് പിൻവലിക്കുന്ന ഏറ്റവുംകൂടിയ തുകയാണിത്. ഉത്സവ സീസണുകളിലും തിരഞ്ഞെടുപ്പ് സമയത്തുമാണ് കൂടുതൽ തുക നിക്ഷേപകർ പിൻവലിക്കാറുള്ളതെന്ന് ആർബിഐ പറയുന്നു. ആവശ്യംവർധിച്ചതിനെതുടർന്ന് കൂടുതൽ പണം ലഭ്യമാക്കിയതായി ആർബിഐ വിശദീകരിച്ചു. മാർച്ച് 13ലെ ആർബിഐയുടെ കണക്കുപ്രകാരം 23 ലക്ഷംകോടി രൂപയാണ് രാജ്യത്തെ ജനങ്ങളുടെ കൈവശമുള്ളത്. അടച്ചിടുന്ന സാഹചര്യത്തിൽ ബാങ്കുകളിൽനിന്നും എടിഎമ്മുകളിൽനിന്നും പണമെടുക്കാൻ കഴിയുമോയെന്ന ആശങ്കമൂലമാണ് ബാങ്ക് ശാഖകളിലെത്തി ജനങ്ങൾ വൻതോതിൽ പണം പിൻവലിച്ചതെന്ന് ആക്സിസ് ബാങ്കിന്റെ ചീഫ് ഇക്കണോമിസ്റ്റായ സുഗതാ ഭട്ടാചാര്യ പറയുന്നു.
from money rss https://bit.ly/2xDyd35
via
IFTTT