വാഷിങ്ടൺ: കോവിഡ് വ്യാപനത്തെതുടർന്നുള്ള ആഗോള സാമ്പത്തിക മാന്ദ്യംമൂലം ഇന്ത്യയിലേയ്ക്കുള്ള പ്രവാസികളുടെ പണമയയ്ക്കലിൽ 23 ശതമാനം കുറവുണ്ടാകുമെന്ന് ലോക ബാങ്ക്. കഴിഞ്ഞവർഷം 83 ബില്യൺ യുഎസ് ഡോളറാണ് പ്രവാസികൾ നാട്ടിലേയ്ക്കയച്ചത്. ഈ വർഷം ഇത് 64 ബില്യണായി കുറയുമെന്ന് ബാങ്കിന്റെ റിപ്പോർട്ടിൽ പറയുന്നു. സമീപകാല ലോകചരിത്രത്തിലാദ്യമായാണ് കുടിയേറ്റക്കാരുടെ വരുമാനത്തിൽ വൻതോതിൽ ഇടിവുണ്ടാകുന്നത്. സാമ്പത്തികമന്ദ്യം നേരിടുന്നതിനാൽ പലർക്കും ജോലി നഷ്ടപ്പെടാനും സാധ്യയുണ്ട്. കോവിഡ് വ്യാപനംമൂലം പലരാജ്യങ്ങളും അടച്ചിട്ടതിനാൽ ഈ വർഷത്തെ വിദേശപണത്തിന്റെ വരവിൽ വിവിധ രാജ്യങ്ങൾക്ക് 20ശതമാനത്തോളം കുറവുണ്ടാകുമെന്നാണ് വിലയിരുത്തൽ. പാകിസ്താനും 23ശതമാനത്തിന്റെ കുറവാണുണ്ടാകുക. കഴിഞ്ഞവർഷത്തെ 22.5 ബില്യൺ ഡോളറിനെ അപേക്ഷിച്ച് 17 ബില്യൺ ഡോളറായി ഇത് കുറയും. ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക് എന്നീരാജ്യങ്ങളിലെത്തുന്ന വിദേശപണത്തിലും 14 മുതൽ 19ശതമാനംവരെ കുറവുണ്ടാകുമെന്നും വേൾഡ് ബാങ്കിന്റെ റിപ്പോർട്ടിൽ പറയുന്നു.
from money rss https://bit.ly/2zopG4S
via
IFTTT