അസംസ്കൃത എണ്ണവിലയിലെ ഇടിവ് ഓഹരി വിപണിയെ ബാധിച്ചപ്പോൾ ചൊവാഴ്ചമാത്രം നിക്ഷേപകന് നഷ്ടമായത് 3.30 ലക്ഷം കോടി രൂപ. ക്രൂഡ് ഓയിലിന്റെ ഉത്പന്ന വ്യാപാരത്തിലുണ്ടായ വിലയിടിവുമൂലം കനത്ത വില്പന സമ്മർദമാണ് കഴിഞ്ഞദിവസം ഓഹരി വിപണി നേരിട്ടത്. സൂചികകൾ കുത്തനെ ഇടിഞ്ഞതിനെതുടർന്ന് ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത ഓഹരികളുടെ മൂല്യം 3,30,408.87 കോടി രൂപയിടിഞ്ഞ് 1,20,42,172.38 കോടിയായി കുറഞ്ഞു. സെൻസെക്സ് ഓഹരികളിൽ ഇൻഡസിന്റ് ബാങ്കാണ് കൂടതൽ നഷ്ടംനേരിട്ടത്. 12ശതമാനത്തിലേറെ ഓഹരിവിലയിടിഞ്ഞു. ബജാജ് ഫിനാൻസ്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ടാറ്റ സ്റ്റീൽ, എംആൻഡ്എം, ഒഎൻജിസി, മാരുതി സുസുകി തുടങ്ങിയ ഓഹരികളും നഷ്ടമുണ്ടാക്കി.
from money rss https://bit.ly/2yAAVGM
via
IFTTT