2019-20 സാമ്പത്തിക വർഷത്തെ ഇപിഎഫ് പലിശയിൽ വൻകുറവുവരുത്തിയേക്കുമെന്ന് സൂചന. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ നേരത്തെ 8.5ശതമാനം പലിശ നൽകാൻ സർക്കാരിന് ശുപാർശ ചെയ്തിരുന്നെങ്കിലും അത് പുനഃപരിശോധിച്ചേക്കുമെന്നാണ് വിലയിരുത്തൽ. മാർച്ച് ആറിന് ചേർന്ന സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസിന്റെ യോഗത്തിൽ, ഡെറ്റ് നിക്ഷേപങ്ങൾക്ക് 8.15ശതമാനം ആദായം ലഭിച്ചതായി വിലിയരുത്തിയിരുന്നു. എന്നാൽ ഓഹരി വിപണിയിലെ തകർച്ച ഇപിഎഫ്ഒയുടെ നിക്ഷേപത്തിൽകാര്യമായ ഇടിവുണ്ടാക്കിയതായാണ് റിപ്പോർട്ട്. നിലവിലെ ഓഹരി വിപണിയിലെ 30ശതമാനംവരെ ഇടിവ് കണക്കിലെടുക്കുമ്പോൾ ഏഴുശതമാനത്തിൽകൂടുതൽ പലിശ നൽകാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. മ്യൂച്വൽ ഫണ്ടുകളുടെ നേട്ടത്തിൽ 10 മുതൽ 20ശതമാനംവരെ കുറവുണ്ടായി. നിക്ഷേപ പലിശനിരക്കാകട്ടെ ഒരുശതമാനത്തോളം താഴ്ന്നു. വിപണി കൂപ്പുകുത്തുന്നതിനുമുമ്പ് എത്രത്തോളം ഓഹരിയിൽനിന്ന് പിൻവലിച്ചിട്ടുണ്ടോയെന്ന് വ്യക്തമല്ല. ഇപിഎഫ്ഒയുടെ വൻ നിക്ഷേപശേഖരത്തിൽ ഓഹരിയിലുള്ളത് ആറുശതമാനത്തിൽതാഴെയാണ്.
from money rss https://bit.ly/3cd6PaV
via
IFTTT