ന്യൂഡൽഹി: 18 ദിവസമായി പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടരുകയാണെങ്കിലും മുംബൈ, ബെംഗളുരു, കൊൽക്കത്ത എന്നിവിടങ്ങളിൽ വിലകൂടി. വിവിധ സംസ്ഥാന സർക്കാരുകൾ ഒരു രൂപ മുതൽ ഒന്നര രൂപവരെ നികുതി(വാറ്റ്) വർധിപ്പിച്ചതാണ് വിലകൂടാനിടയാക്കിയത്. മുംബൈയിൽ പെട്രോളിനും ഡീസലിനും ഒരുരൂപവയാണ് വർധിപ്പിച്ചത്. ബെംഗളുരുവിൽ പെട്രോളിന് 1.58 രൂപയും ഡീസലിന് 1.55 രൂപയുമാണ് കൂട്ടിയത്. ഇതോടെ മുംബൈയിൽ പെട്രോളിന് 76.31 രൂപയായി. ഡീസലിനാകട്ടെ 66.21 രൂപയുമാണ്. ബെംഗളുരുവിൽ പെട്രോളിന് 73.55 രൂപയും ഡീസലിന് 65.96 രൂപയുമാണ് ഈടാക്കുന്നത്. കൊൽക്കത്തയിലാകട്ടെ പെട്രോളിന് 73.30 രൂപയും ഡീസലിന് 65.62 രൂപയുമായി. കേരളത്തിൽ വിലയിൽ മാറ്റമില്ല. യൂറോ 6 മാനദണ്ഡത്തിന് തുല്യമായ നിലവാരത്തിലുള്ള ബിഎസ് 6 ഇന്ധനമാണ് ഏപ്രിൽ ഒന്നുമുതൽ രാജ്യത്ത് വിതരണം ചെയ്യുന്നത്. 35,000 കോടി രൂപയാണ് ഇതിനായി എണ്ണക്കമ്പനികൾ ചെലവഴിച്ചത്. ഒരുരൂപവീതം ഇതിനായി കൂട്ടാൻ നിശ്ചയിച്ചിരുന്നെങ്കിലും എക്കാലത്തെയും താഴ്ന്ന നിലവാരത്തിലേയ്ക്ക് അസംസ്കൃത എണ്ണവില കൂപ്പുകുത്തിയതിനെതുടർന്ന് ഉപേക്ഷിക്കുകയായിരുന്നു.
from money rss https://bit.ly/2UDyr2V
via
IFTTT