ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ 2019-20 സാമ്പത്തിക വർഷത്തെ ലാഭവിഹിതം നിക്ഷേപകർക്ക് നൽകരുതെന്ന് ബാങ്കുകളോട് ആർബിഐ. 2020-21 സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിലെ സാമ്പത്തികസ്ഥതി വിലിയിരുത്തിയശേഷമാകും തീരുമാനമെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കി. നിഫ്റ്റി സൂചികയിൽ ഏറ്റവുംകൂടുതൽ സാന്നിധ്യമുള്ളത് ബാങ്കിങ് ഓഹികൾക്കാണ്. 36.51ശതമാനം. എന്നാൽ, ബാങ്കുകൾ ലാഭവിഹിതം നൽകിയില്ലെങ്കിലും ഫണ്ടുകമ്പനികളെയോ നിക്ഷേപകരെയോ കാര്യമായി ബാധിക്കില്ലെന്നാണ് വിലയിരുത്തൽ. 32.91ശതമാനമാണ് ലാർജ് ക്യാപ് ഫണ്ടുകളിലെ ധനകാര്യ ഓഹരികളുടെ വിഹിതം. മിഡ് ക്യാപ് ഫണ്ടുകളുടെ വിഹിതമാകട്ടെ 17ശതമാനവുമാണ്. 2020 മാർച്ചിലെ കണക്കുപ്രകാരം 526 മ്യൂച്വൽ ഫണ്ടുകളാണ് എച്ച്ഡിഎഫ്സി ബാങ്കിന്റെ ഓഹരിയിൽമാത്രം നിക്ഷേപം നടത്തിയിട്ടുള്ളത്. ബാങ്കിന്റെ 67 കോടിയോളം ഓഹരികളാണ് ഫണ്ടുകമ്പനികളുടെ കൈവശമുള്ളത്. സ്വകാര്യ ബാങ്കുകളുടെ ലാഭവിഹത അനുപാതം ഇപ്പോൾതന്നെ കുറവായതിനാലാണ് നിക്ഷേപകരെ കാര്യമായി ബാധിക്കില്ലെന്ന് പറയുന്നത്. പൊതുമേഖ സ്ഥാപനങ്ങളാണ് ലാഭവിഹിതം നൽകുന്നതിൽ മുന്നിൽ.
from money rss https://bit.ly/3crb2I8
via
IFTTT