മുംബൈ: കനത്ത ചാഞ്ചാട്ടത്തിനൊടുവിൽ ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു. നിഫ്റ്റി 9,200ന് താഴെയെത്തി. 500ലേറെ പോയന്റ് നഷ്ടത്തോടെ വ്യാപാരം ആരംഭിച്ച സെൻസെക്സ് ഉച്ചയ്ക്കുശേഷം ഭാഗികമായി തിരിച്ചുകയറി. 190.10 പോയന്റ് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 42.65 പോയന്റാണ് നിഫ്റ്റിയിലെ നഷ്ടം. പ്രധാനമന്ത്രി നരേന്ദ്ര മോദി രാത്രി എട്ടിന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യുമെന്ന് അറിയിച്ചതോടെ ഉച്ചകഴിഞ്ഞുള്ള വ്യാപാരത്തിൽ പ്രതീക്ഷ പ്രതിഫലിച്ചു. സെൻസെക്സ് 31371.12 പോയന്റിലും നിഫ്റ്റി 9196.55ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 1351 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും 889 ഓഹരികൾ നേട്ടത്തിലുമായിരുന്നു. 172 ഓഹരികൾക്ക് മാറ്റമില്ല. വേദാന്ത, എൻടിപിസി, ഐടിസി, ഭാരതി എയർടെൽ, ഭാരതി ഇൻഫ്രടെൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. റിലയൻസ്, ഗെയിൽ, ഏഷ്യൻ പെയിന്റ്സ്, സിപ്ല, കൊട്ടക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വാഹനം, ഐടി, ലോഹം, എഫ്എംസിജി എന്നീ വിഭാഗങ്ങളിലെ ഓഹരികളിൽ വാങ്ങൽതാൽപര്യം പ്രകടമായിരുന്നു. ബാങ്ക്, ഊർജം, അടിസ്ഥാന സൗകര്യവികനസം, ഫാർമ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. ബിഎസ്ഇ മിഡക്യാപ്, സ്മോൾ ക്യാപ് സൂചികകളും 0.5-0.7ശതമാനം നഷ്ടത്തിലായി. Sensex falls 190 pts
from money rss https://bit.ly/2WShTnO
via
IFTTT