ന്യൂഡൽഹി: രാജ്യത്തെ സേവനമേഖല കഴിഞ്ഞമാസം കനത്ത തളർച്ച നേരിട്ടതായി പർച്ചേസ് മാനേജേഴ്സ് സൂചിക(പിഎംഐ) വ്യക്തമാക്കുന്നു. കോവിഡ് വ്യാപനംമൂലം പൂർണമായി അടച്ചിട്ടതാണ് ഏപ്രിലിലെ പിഎംഐയെ ബാധിച്ചത്. മാർച്ചിലെ 49.3ൽനിന്ന് ഏപ്രിലിൽ 5.4ലേയ്ക്കാണ് സൂചിക കൂപ്പുകുത്തിയത്. ഐഎച്ച്എസ് മാർക്കിറ്റിന്റെ 14 വർഷത്തെ സർവെയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണിത്. കഴിഞ്ഞമാസത്തെ വിവരശേഖരണം ഏപ്രിൽ 7 മുതൽ 28വരെയാണ് നടത്തിയത്. മാർച്ച് 25മുതലാണ് രാജ്യത്ത് ലോക്ക്ഡൗൺ ആരംഭിച്ചത്. രണ്ടാഘട്ടത്തിൽ അടച്ചിടൽ മെയ് മൂന്നുവരെയും മൂന്നാഘട്ടമായി മെയ് 17വരെയുമാണ് നീട്ടിയത്. സൂചിക 50 മുകളിലാണെങ്കിലാണ് മേഖലയുടെ വളർച്ച സൂചിപ്പിക്കുന്നത്. സമ്പൂർമായി അടച്ചിട്ടതാണ് സേവന മേഖലയെ തളർത്തിയത്. അടച്ചിടൽ പിൻവലിക്കുന്നതോടെ സേവന മേഖല തിരിച്ചുവരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ
from money rss https://bit.ly/2zeJyXY
via
IFTTT