ന്യൂഡൽഹി: വായ്പകൾക്കുള്ള മോറട്ടോറിയം റിസർവ് ബാങ്ക് മൂന്നുമാസംകൂടി നീട്ടിയേക്കും. എസ്ബിഐയുടെ റസർച്ച് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ലോക്ക്ഡൗൺ മെയ് 31വരെ നീട്ടിയ സാഹചര്യത്തിലാണ് മോറട്ടോറിയത്തിന്റെ കാലാവധി നീട്ടാനുള്ള സാധ്യത എസ്ബിഐയുടെ ഗവേഷണവിഭാഗം വിലയിരുത്തിയത്. മാർച്ച് 24നാണ് 21 ദിവസത്തെ ആദ്യഘട്ട ലോക്ഡൗൺ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. പിന്നീടത് മെയ് മൂന്നുവരെയും മൂന്നാംഘട്ടമായി മെയ് 17വരെയും നാലാംഘട്ടമായി മെയ് 31വരെയും നീട്ടി. ആദ്യഘട്ട ലോക് ഡൗൺ പ്രഖ്യാപിച്ചപ്പോഴാണ്, റിസർവ് ബാങ്ക് മുൻകാല പ്രാബല്യത്തോടെ 2020 മാർച്ച് ഒന്നുമുതൽമെയ് 31വരെ മൂന്നുമാസത്തേയ്ക്ക് മോറട്ടോറിയം പ്രഖ്യാപിച്ചത്. മോറട്ടോറിയം മൂന്നുമാസത്തേയ്ക്കുകൂടി നീട്ടിയാൽ ഓഗസ്റ്റ് 31വരെ വായ്പ തുക തിരിച്ചടയ്ക്കേണ്ട. തിരിച്ചടവ് മൂന്നുമാസത്തിലേറെ മുടങ്ങിയാൽ നിഷ്ക്രിയ ആസ്തിവിഭാഗത്തിലേയ്ക്ക് വായ്പകളെ മാറ്റും. ഇത് കമ്പനികളുടെ പ്രവർത്തനത്തെ ബാധിച്ചേക്കുമെന്നതിനാലാണ് തിരിച്ചടവ് കാലാവധി വീണ്ടും നീട്ടുന്നതിനെക്കുറിച്ച് ആർബിഐ ആലോചിക്കുന്നത്. RBI may extend moratorium on repayment of loans for three more months
from money rss https://bit.ly/2Lzh9ie
via
IFTTT