ന്യൂഡൽഹി: രാജ്യത്തെ ഗ്രാമങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 25.09ശതമാനമായി ഉയർന്നു. മെയ് 24ന് അവസാനിച്ച ആഴ്ചയിലെ കണക്കാണിത്. ഇതിനുമുമ്പുള്ള ആഴ്ചയിൽ നിരക്ക് 22.79ശതമാനമായിരുന്നു. ഈ കാലയളവിൽ നഗരങ്ങളിലെ തൊഴിലില്ലായ്മ നിരക്കിൽ നാലുശതമാനമാണ് വർധനവുണ്ടായത്. സെൻർ ഫോർ മോണിറ്ററിങ് ഓഫ് ഇന്ത്യൻ ഇക്കണോമി(സിഎംഐഇ)യാണ് കണക്കുകൾ പുറത്തുവിട്ടത്. നാലിൽ ഒരാൾക്ക് തൊഴിലില്ലാത്ത സാഹചര്യമാണ്രാജ്യത്ത് നിലവിലുള്ളതെന്നാണ് ഇതിൽനിന്ന് വ്യക്തമാകുന്നത്. ലോക്ക് ഡൗണിൽ ഇളുവുവരുത്തിയതോടെ ഗ്രാമീണ സമ്പദ്ഘടന ഘട്ടംഘട്ടമായി തിരിച്ചുവരുമ്പോഴാണ് തൊഴിലില്ലായ്മ നിരക്കിൽ വർധനവുണ്ടായിട്ടുള്ളത്. കുടിയേറ്റതൊഴിലാളികൾ വ്യാപകമായി സ്വന്തം ഗ്രാമങ്ങളിലേയ്ക്ക് തിരിച്ചുപോകാൻ തുടങ്ങിയതാണ് പ്രധാനകാരണം. 35 ലക്ഷം കുടിയേറ്റ തൊഴിലാളികളെയാണ് പ്രത്യേക ശ്രമിക് ട്രെയിനുകൾവഴി സ്വന്തം നാടുകളിലേയ്ക്കെത്തിച്ചതെന്ന് റെയിൽവെ പറയുന്നു. മെയ് ഒന്നിനുശേഷമുള്ള കണക്കാണിത്. അടുത്ത പത്തുദിവസത്തിനുള്ളിൽ 36 ലക്ഷംപേരെകൂടി കൊണ്ടുപോകുമെന്നും റെയിൽവെ അറിയിച്ചിട്ടുണ്ട്.
from money rss https://bit.ly/3gu1f7c
via
IFTTT