പ്രവർത്തനം മരവിപ്പിച്ച ആറു ഫണ്ടുകളിലെ 1,964 കോടി രൂപയുടെ നിക്ഷേപം തിരിച്ചുകിട്ടിയതായി ഫ്രാങ്ക്ളിൻ ടെംപിൾടൺ നിക്ഷേപകരെ അറിയിച്ചു. ബാങ്കുകളിലെ ബാധ്യത തീർത്തതിനുശേഷം നിക്ഷേപകർക്ക് പണംതിരികെ നൽകിത്തുടങ്ങും. രണ്ടു ഫണ്ടുകളിൽ പണംമിച്ചമുണ്ടെന്നും ടെംപിൾടൺ ഇന്ത്യ വൈസ് പ്രസിഡന്റ് സജ്ഞയ് സാപ്രെ അറിയിച്ചു. ഇ-വോട്ടിങ് പ്രകാരമുള്ള അനുമതിക്കുശേഷമാകും പണം നിക്ഷേപകർക്ക് നൽകുക. നിലവിൽ ഇ-വോട്ടിങ് ഗുജറാത്ത് ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുള്ളതിനാൽ അത് നീക്കിയശേഷമാകും യൂണിറ്റ് ഉടമകൾക്ക് പണംലഭിക്കുക. കഴിഞ്ഞ ഏപ്രിൽ 23നാണ് ആറ് ഡെറ്റ് പദ്ധതികളുടെ പ്രവർത്തനം മരവിപ്പിക്കാൻ എഎംസി തീരുമാനിച്ചത്. മൂന്നുലക്ഷം നിക്ഷേപകർക്കായി 25,000 കോടി രൂപയാണ് തിരിച്ചുകൊടുക്കാനുള്ളത്. നിക്ഷേപകർ വിവിധ ഹൈക്കോടതികളിലായി നൽകിയ പരാതികൾ കർണാകട ഹൈക്കോടതിയിലേയ്ക്ക് മാറ്റാൻ സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
from money rss https://bit.ly/3fTSfac
via
IFTTT