ഇന്ത്യക്കാരുടെ സ്വിസ് ബാങ്കുകളിലെ നിക്ഷേപം ആറുശതമാനത്തോളം കുറഞ്ഞു. 2019ലെ കണക്കുപ്രകാരം 6,625 കോടി രൂപ(899 മില്യൺ സ്വിസ് ഫ്രാങ്ക്)യാണ് മൊത്തം നിക്ഷേപമായുള്ളത്. സ്വിറ്റ്സർലാൻഡിലെ കേന്ദ്ര ബാങ്കാണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. തുടർച്ചയായി രണ്ടാമത്തെ വർഷമാണ് ഇന്ത്യക്കാരുടെ സ്വിസ് ബാങ്കുകളിലെ നിക്ഷേപത്തിൽ ഇടിവുണ്ടാകുന്നത്. മൂന്നുസ്ഥാനംപിറകോട്ടുപോയി ഇന്ത്യയുടെ സ്ഥാനം 74ൽനിന്ന് 77-മതായി. യു.കെയ്ക്കാണ് ഒന്നാം സ്ഥാനം. സ്വിസ് ബാങ്കുകളിലെ മൊത്തം വിദേശ നിക്ഷേപത്തിന്റെ 27 ശതമാനംവരും യുകെയുടെ വിഹിതം. യു.എസ്, വെസ്റ്റ് ഇൻഡീസ്, ഫ്രാൻസ്, ഹോങ്കോങ് എന്നിവയാണ് ആദ്യ അഞ്ചുസ്ഥാനങ്ങളിലുള്ള മറ്റ് രാജ്യങ്ങൾ. ജർമനി, ലക്സംബർഗ്, ബഹാമസ്, സിംഗപൂർ, കെയ്മെൻ ഐലൻഡ് എന്നീരാജ്യങ്ങളും ആദ്യ പത്ത് സ്ഥാനങ്ങളിലുണ്ട്.
from money rss https://bit.ly/2YxqX3G
via
IFTTT