കോവിഡ് വ്യാപനത്തിനിടയിൽ സമ്പദ്ഘടനയ്ക്ക് കരുത്തേകാൻ കോൾ ഇന്ത്യയുടെയും ഐഡിബിഐ ബാങ്കിന്റെയും ഓഹരി കേന്ദ്ര സർക്കാർ വിൽക്കുന്നു. 20,000 കോടി(2.7 ബില്യൺ ഡോളർ) സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വിപണിയിലെ നീക്കങ്ങൾ വിലയിരുത്തിയശേഷമാകും ഓഹരി വിൽക്കാൻ സർക്കാർ തയ്യാറാകുക. കോൾ ഇന്ത്യയുടെ കാര്യത്തിൽ മൂല്യനിർണയം ആകർഷകമല്ലെങ്കിൽ കമ്പനി സർക്കാരിൽനിന്ന് ഓഹരി തിരികെവാങ്ങുമെന്നും ബ്ലൂംബർഗ് റിപ്പോർട്ടുചെയ്തു. കോവിഡ് വ്യാപനംമൂലം ദീർഘകാലം ലോക്ക്ഡൗൺപ്രഖ്യാപിച്ചത് സമ്പദ്ഘടനയ്ക്ക് ക്ഷീണമായി. ഇത് ബജറ്റ് ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിന് തടസ്സമാകുകയുംചെയ്തു. ഈ സാഹചര്യത്തിലാണ് സമ്പദ്ഘടനയെ ഉത്തേജിപ്പിക്കാനുള്ള സാധ്യതകൾ സർക്കാർ തേടുന്നത്.
from money rss https://bit.ly/2ZeqbIZ
via
IFTTT