മുംബൈ: വിലയിരുത്തലുകൾ മറികടുന്നുകൊണ്ട് രാജ്യത്തെ ഏറ്റവുംവലിയ ബാങ്കായ എസ്ബിഐ ജൂൺ പാദത്തിൽ 4,189.3 കോടി രൂപ അറ്റാദായം നേടി. മുൻവർഷത്ത അപേക്ഷിച്ച് 81ശതമാനമാണ് വർധന. പലിശവരുമാനത്തിലുണ്ടായ വർധനവാണ് മികച്ച ആദായം നേടാൻ ബാങ്കിനെ സാഹായിച്ചത്. പലിശ വരുമാത്തിൽമാത്രം 26,641.5 കോടി രൂപയുടെ വർധനവാണ് ബാങ്ക് നേടിയത്. നിക്ഷേപം 16ശതമാനമുയർന്ന് 34.19 ലക്ഷം കോടി രൂപയായി. 15 അനലിസ്റ്റുകളുടെ വിശകലനം മുൻനിർത്തി ബ്ലൂംബർഗ് 3,375 കോടി രൂപ അറ്റാദായം നേടുമെന്നായിരുന്നു റിപ്പോർട്ട് ചെയ്തത്.
from money rss https://bit.ly/39H1n09
via
IFTTT