കോവിഡിന്റെ പശ്ചാത്തലത്തിൽ സാമൂഹിക അകലംപാലിക്കാൻ പുതിയ ഉപകരണം വികസിപ്പിച്ച് റെയിൽവെ. ദക്ഷിണ റെയിൽവെയ്ക്കുകീഴിലുള്ള തിരുവനന്തപുരം ഡിവിഷനാണ് ഉപകരണം വികസിപ്പിച്ചത്. ഉപകരണം ധരിച്ച രണ്ടോ അധിലധികമോ ആളുകൾ രണ്ടോ, മൂന്നോ മീറ്ററിനുള്ളിൽ വന്നാൽ മുന്നറിയിപ്പ് നൽകും. മൂന്നുമീറ്ററിനപ്പുറം ആളുകൾ മാറുന്നതുവരെ ഉപകരണം ശബ്ദംപുറപ്പെടുവിച്ചുകൊണ്ടിരിക്കും. റെയിൽവെ ജീവനക്കാരുടെ സുരക്ഷയ്ക്ക് പ്രത്യേകം പരിഗണന നൽകിയാണ് ഉപകരണമുണ്ടാക്കിയിരിക്കുന്നത്. 800 രൂപയിൽതാഴെയാണ് ഉപകരണത്തിന് ചെലവുവരുന്നത്. ഒറ്റത്തവണ ചാർജ് ചെയ്താൽ 12മണിക്കൂറിലേറെസമയം ഉപയോഗിക്കാം. തൃശ്ശൂരിലെ ആർ നിധീജ് ആണ് ഈ ഉപകരണം വികസിപ്പിച്ചത്. സവിശേഷതകൾ റേഡിയോ ഫ്രീക്വൻസി സിഗ്നൽ ഉപയോഗിച്ചാണ് നിശ്ചിത പരിധിക്കുള്ളിൽ ആളുകളെത്തിയാൽ മുന്നറിയിപ്പ് നൽകുന്നത്. ഉപകരണത്തിന്റെ ഭാരം 30 ഗ്രാം മാത്രമാണ്. ഒറ്റ ചാർജിൽ 12 മണിക്കൂറിലേറെ ഉപയോഗിക്കാം. 7 വോൾട്ട് 500എംഎഎച്ച് ലിഥിയം പോളിമർ ബാറ്ററിയാണ് ഇതിൽ ഉപയോഗിച്ചിട്ടുള്ളത്. കനംകുറഞ്ഞതും മെലിഞ്ഞതുമായ ലിപോ റീച്ചാർജബിൾ ബാറ്ററിയാണിതിനുള്ളിലുള്ളത്.
from money rss https://bit.ly/3iRw8mW
via
IFTTT