ബെംഗളുരു: രാജ്യത്തെതന്നെ വലിയ വിദ്യാഭ്യാസ ടെക്നോളജി സ്റ്റാർട്ടപ്പായ ബൈജൂസ് ലേണിങ് ആപ്പിൽ വീണ്ടും വിദേശ മൂലധന നിക്ഷേപം. 3000 കോടി രൂപ(400 മില്യൺ ഡോളർ)രൂപയാകും റഷ്യ-ഇസ്രായേലി ശതകോടീശ്വരനായ യൂറി മിൽനേർ നിക്ഷേപിക്കുക. ഈയാഴ്ച അവസാനത്തോടെ കരാറിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ബൈജൂസിന്റെ മൂല്യം 10.5 ബില്യൺ ഡോളർ മറികടക്കും. പുതിയ നിക്ഷേപംകൂടിയെത്തുന്നതോടെ പേ ടിഎം കഴിഞ്ഞാൽ രാജ്യത്തെ രണ്ടാമത്തെ ഏറ്റവും മൂല്യമുള്ള സ്റ്റാർട്ടപ്പാകും ബൈജൂസ്. കഴിഞ്ഞവർഷം 100 കോടി ഡോളർ സമാഹരിച്ചതിലൂടെ പേ ടിഎം 16 ബില്യൺ ഡോളർ മൂല്യമുള്ള സ്റ്റാർട്ടപ്പായി ഉയർന്നിരുന്നു. കഴിഞ്ഞ ജൂണിൽ ആഗോള ടെക്നോളജി നിക്ഷേപ സ്ഥാപനമായ ബോണ്ടിൽനിന്ന് ബൈജൂസിൽ നിക്ഷേപമെത്തിയതോടയാണ് 10.5 ബില്യൺ ഡോളർമൂല്യമുള്ള സ്ഥാപനമായി ബൈജൂസ് വളർന്നത്. ജനുവരിയിൽ ടൈഗർ ഗ്ലോബലും ബൈജൂസിൽ 20 കോടി ഡോളർ നിക്ഷേപം നടത്തിയിരുന്നു.
from money rss https://bit.ly/2XqefT8
via
IFTTT